P. V. Nidheesh v. Kerala State Wakf Board

Supreme Court of India · 28 Apr 2023
S. Ravindra Bhat; Deepankar Dutt
Criminal Appeal No. 309 of 2023
criminal appeal_allowed Significant

AI Summary

The Supreme Court held that the 2013 penal amendments to the Wakf Act cannot be applied retrospectively to criminalize possession predating the amendment, quashing prosecution against long-standing occupants under Section 52A.

Full Text
Translation output
ഭാരതീയ സുപ്രീം കോടതി
ക്രിമിനല്‍‌അപ്പലെറ്റ് അധികാരിത
ക്രിമിനല്‍ അപ്പീല്‍നമ്പര്‍ (കള്‍) 309/2023
പി.വി. നിധീഷും മറ്റുള്ളവരും ........ അപ്പീല്‍ വാദി (കള്‍)
Vs
കേരള സ്റ്റേറ്റ് വഖഫ് ബോര്‍ഡും മറ്റൊരാളും ........ എതിര്‍കക്ഷി (കള്‍)
വിധിന്യായം
എസ്. രവീന്ദ്ര ഭട്ട്, J.
JUDGMENT

1. നിലവിലെ അപ്പീല്‍,[1] കക്ഷികളുടെ അഭിഭാഷകരുടെ സമ്മതത്തോടെ അന്തിമ വാദം കേട്ടു. 1973 ലെ ക്രിമിനല്‍ നടപടിച്ചട്ടം 482ാം വകുപ്പ് പ്രകാരം ഹര്‍ജി തള്ളിയ കേരള ഹൈക്കോടതി വിധിയില്‍ അപ്പീല്‍ വാദികള്‍ അതൃപ്തരാണ്.[2] ആ നടപടികളിലൂടെ, തങ്ങള്‍ക്കെതിരായി ഫയല്‍ ചെയ്യപ്പെട്ട ക്രിമിനല്‍ പരാതി റദ്ദാക്കാന്‍ നിര്‍ദ്ദേശം നല്‍ കണമെന്ന് അവര്‍ ആവശ്യപ്പെട്ടിരുന്നു. I

2. പി.എം. മമ്മു ഹാജി എന്നൊരാള്‍ രണ്ട് കടമുറികള്‍‍ (മുനിസിപ്പല്‍ നമ്പറുകള്‍ VII/214, VII/215 എന്നിങ്ങനെ അക്കമിട്ടിരിക്കുന്ന- ഇനിമേല്‍ "വസ്തുവകകള്‍") വഖഫ് നിയമം പ്രാബല്യത്തില്‍ വരുന്നതിനു വളരെ മുമ്പ് (1916 ല്‍‍ ) വാടകയ്ക്കെടുത്തുവെന്ന് ഹര്‍ജിക്കാര്‍ ബോധിപ്പിക്കുന്നു. അച്യുതന്‍‍ നായരുടെ സംരംഭമായിരുന്ന "നോര്‍മന്‍ അച്ചടി ബ്യൂറോ" (ഇനിമുതല്‍ "ബ്യൂറോ") ഈ വസ്തുവില്‍ പ്രവര്‍ത്തിച്ചിരുന്നു. പി.വി. സാമി എന്നയാളെ പങ്കാളിയാക്കി ഒരു പങ്കാളിത്ത സ്ഥാപനം പിന്നീട് രൂപീകരിക്കപ്പെട്ടു. ഈ സ്ഥാപനം ഇക്കാലമത്രയും തുടര്‍ന്നു, ഇപ്പോഴും 1Crl. A. No. 309 / 2023.

2 Crl. MC No. 5072/2015 ഇ 03.03.2016 തിയതി തുടരുന്നു. ജ്യോതിഷത്തില്‍‍ഉപയോഗിക്കുന്ന ജ്യോതിശാസ്ത്ര വിവരങ്ങള്‍ അടങ്ങിയ 'നോര്‍മന്‍‍അല്‍മാനാക്' ബ്യൂറോ പ്രസിദ്ധീകരിക്കുന്നു.

3. പി.എം. മമ്മു ഹാജി 1951 ഒരു wakf രൂപികരിച്ചുവെന്നാണ് പ്രതികളുടെ ആരോപണം. അദ്ദേഹത്തിന്റെ മരണശേഷം, ട്രസ്റ്റിയെ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹത്തിന്റെ നിയമപ്രകാരമുള്ള അവകാശികള്‍‍(ഒ.എസ്. നമ്പര്‍ 130/1965) കോഴിക്കോട് സബ് കോടതി മുന്‍പാകെ ഒരു കേസ് ഫയല്‍ ചെയ്തു. വഖഫ് ആണോ ട്രസ്റ്റാണോ എന്നത് സംബന്ധിച്ച് മമ്മു ഹാജിയുടെ നിയമപ്രകാരമുള്ള അവകാശികള്‍ തമ്മില്‍ തന്നെ തര്‍ക്കം നിലനിന്നിരുന്നു. മമ്മു ഹാജി ഒരു സ്വകാര്യ ട്രസ്റ്റ് രൂപീകരിച്ചതായി കോടതി ഈ കേസില്‍ കണ്ടെത്തുകയും നിലവിലുള്ള ട്രസ്റ്റിയെ നീക്കം ചെയ്യുകയും ചെയ്തു. ഇതിനിടയില്‍‍, വസ്തുവിന്റെ വാടക വര്‍ദ്ധിപ്പിക്കുകയും 15.09.1973 ന് കക്ഷികര്‍ക്കിടയില്‍‍ ഒരു വാടക വര്‍ദ്ധന കരാര്‍ നടപ്പിലാക്കുകയും ചെയ്തു. കെട്ടിടത്തിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച് വ്യക്തതയില്ലാത്തതിനാല്‍ അനിശ്ചിതത്വം ശ്രദ്ധയില്‍‍ പ്പെട്ട അപ്പീല്‍ വാദികള്‍ 30.03.1998 ന് കോഴിക്കോട് മുന്‍‍ സിഫ് കോടതിയില്‍ ഇന്റര്‍ പ്ളീഡര്‍ കേസ് ഫയല്‍ ചെയ്തു. ആ കേസ് ജില്ലാ ജഡ്ജിയുടെ ഫയലിലേക്ക് (ഒഎസ് 147/2001) മാറ്റി, അവിടെ കോടതി കേസ് വിധിക്കുകയും മൂന്നാമത്തെ പ്രതിക്ക് വാടക നല്‍കാന്‍‍ അപ്പീല്‍ വാദിയോട് നിര്‍ദ്ദേശിക്കുകയും ചെയ്തു.

4. ബോര്‍ഡിന്റെ സിഇഒ, കുടിയൊഴിപ്പിക്കലിനായി, പരാതിക്കാര്‍ക്കെതിരെ നിരവധി നടപടികള്‍‍ ആരംഭിച്ചു. 2004 ലെ ആദ്യ ശ്രമം, അപ്പീല്‍ വാദികള്‍ അനധികൃത താമസക്കാരല്ലന്നും സ്വത്ത് കൈമാറ്റ നിയമത്തിലെ വ്യവസ്ഥകള്‍ പ്രകാരം നോട്ടീസ് നല്‍കിയ ശേഷം ഒഴിപ്പിക്കാവുന്നതാണെന്ന ഒരു ഉത്തരവ് വഖഫ് ബോര്‍ഡ് പുറപ്പെടുവിക്കുന്നതില്‍ കലാശിച്ചു3. കുടിയൊഴിപ്പിക്കലിനായി അപ്പീല്‍

3. 16.05.2005 തീയതി വാദി സ്ഥാപനത്തിന്റെ മാനേജര്‍ക്കെതിരെ മറ്റൊരു നടപടി (ഒഎസ് 13/2006) വഖഫ് ട്രൈബ്യൂണലിന് മുമ്പാകെ ഫയല്‍ ചെയ്തു. ഇതില്‍ വിധി ഉണ്ടായി എങ്കിലും പുനരവലോകന നടപടികളില്‍4 സിവില്‍ കോടതി മുമ്പാകെ സിവില്‍ നടപടികളിലൂടെ മാത്രമേ അപ്പീല്‍വാദികളെ ഒഴിപ്പിക്കാന്‍ കഴിയൂ എന്നും ആയതിന് വഖഫ് ട്രൈബ്യൂണലിന് അധികാരമില്ലെന്നും കേരള ഹൈക്കോടതി വിധിച്ചു.

5. അപ്പീല്‍വാദി, ഒ.എസ്. നമ്പര്‍ 22/2012 എന്ന സിവില്‍‍കേസില്‍, പുനര്‍ നിര്‍മ്മാണവും ഘടനാപരമായ മാറ്റങ്ങളും വരുതത്തുന്നതിനെ തടയുന്ന ഉത്തരവിനെതിരായി നിവൃത്തി അവകാശപ്പെട്ടു; ട്രസ്റ്റ് / വഖഫ് സിഇഒയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. അപ്പീല്‍ ‍ വാദികള്‍ അന്യായം സമര്‍പ്പിക്കുകയും, ഒരു വഖ്ഫ് ദൈവത്തിന് വേണ്ടി ഒരു സമര്‍പ്പണം സൃഷ്ടിക്കുന്നു എന്നാല്‍ ഒരു ട്രസ്റ്റ് സ്വത്ത് ട്രസ്റ്റികളുടെ കൈകളില്‍‍ നിക്ഷിപ്തമാക്കുന്നു എന്നും അതിനാല്‍ രണ്ടും, അതായത്, വഖ്ഫും ട്രസ്റ്റും ഒരുമിച്ച് നിലനില്‍‍ ക്കാന്‍ കഴിയില്ലെന്ന് വാദിക്കുകയും ചെയ്തു. പ്രാഥമിക പ്രശ്നമെന്ന നിലയില്‍ കേസ് നിലനിര്‍ത്താന്‍ കഴിയില്ലെന്ന് ആരോപിച്ച് ഒരു അപേക്ഷ അപ്പീല്‍വാദികള്‍ നല്‍കി. ട്രൈബ്യൂണല്‍ എതിര്‍കക്ഷിക്ക് / പരാതിക്കാരന് അനുകൂലമായി കണ്ടെത്തിയതിനെ തുടര്‍ന്ന് അപ്പീല്‍ വാദി കേരള ഹൈക്കോടതിയെ സമീപിച്ചു5. ട്രിബ്യൂണലിന്റെ മുമ്പാകെ ഹര്‍ജി നിലനില്‍ക്കുമെന്ന് കോടതിയുടെ ഡിവിഷന്‍‍ ബെഞ്ച് വിധി പ്രസ്താവിച്ചു6. എന്നിരുന്നാലും, നിര്‍ദ്ദിഷ്ട വാടക സ്വത്തുക്കളെക്കുറിച്ച്

4. CRP ‍ നമ്പര് 106/2008, 14.10.2008 ന് തീരുമാനിച്ചു.

5. CRP (Wakf) No. 375/2012 എന്നതില്‍.

6. 05.08.2013 ലെ ഉത്തരവ് പ്രകാരം; നോര്‍മന്‍‍പ്രിന്റിംഗ് ബ്യൂറോ Vs പി എസ് മാമ്മന്‍‍ഹാജി വഖഫ് ട്രസ്റ്റ് 2013 (4) KLT 606 എന്നും റിപോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നു. (ട്രൈബ്യൂണലിന് മുമ്പാകെ) ഉത്തരവ് തേടാനുള്ള പരാതിക്കാരന്റെ കഴിവിനെക്കുറിച്ചുള്ള ചോദ്യത്തിന്, സിവില്‍ പ്രൊസീജര്‍ കോഡിലെ ഓര്‍ഡര്‍ 39, റൂള്‍‍ സ് 1, 2 എന്നിവ പ്രകാരം ഒരു നടപടിക്രമത്തില്‍ തീരുമാനമെടുക്കാന്‍ കഴിയാത്ത വസ്തുതയും നിയമവും സംബന്ധിച്ച "വിഷമകരമായ" ചോദ്യമായതിനാല്‍‍ "വഖഫിന് വേണ്ടി, പ്രതിക്കെതിരായ ഒരു വിഷയം സ്വതന്ത്രമായി പരിഗണിക്കുകയും തീരുമാനിക്കുകയും ചെയ്യേണ്ടതുണ്ട്" എന്ന് കോടതി നിരീക്ഷിച്ചു.

6. കേസ് നിലനില്‍ക്കെ 1995 ലെ വഖഫ് നിയമം 01.11.2013 മുതല്‍ പ്രാബല്യത്തില്‍ ഭേദഗതി ചെയ്തു. രണ്ട് പുതിയ വ്യവസ്ഥകള്‍ ചേര്‍ത്തു. അതിലൊന്ന് "കൈയേറ്റക്കാരന്‍‍ " എന്നതിന്റെ നിര്‍വചനമായിരുന്നു [സെക്ഷന്‍ 3 (ee)]: 'കൈയേറ്റക്കാരന്‍' എന്നാല്‍ നിയമത്തിന്റെ അധികാരമില്ലാതെ പൂര്‍ണ്ണമായോ ഭാഗികമായോ വഖഫ് സ്വത്ത് കൈവശപ്പെടുത്തുന്ന ഏതെങ്കിലും വ്യക്തിയെയോ സ്ഥാപനത്തെയോ അര്‍ത്ഥമാക്കുന്നു, കൂടാതെ വാടക, പാട്ടം അല്ലെങ്കില്‍‍ ലൈസന്‍സ് കാലാവധി കഴിഞ്ഞ വ്യക്തി അല്ലെങ്കില്‍ മുത്തവല്ലിയോ ബോര്‍ഡോ പിരിച്ചുവിട്ട വ്യക്തി " "ബോര്‍ഡ്" ഇനിപ്പറയുന്ന രീതിയില്‍ നിര്‍വചിക്കപ്പെട്ടു: [സെക്ഷര്‍ 3 (സി)]: "സി) "ബോര്‍ഡ്" എന്നാല്‍‍ ഉപവകുപ്പ് (1) പ്രകാരം സ്ഥാപിതമായ ഒരു വഖഫ് ബോര്‍ഡ് എന്നാണ് അര്‍ ത്ഥമാക്കുന്നത്, അല്ലെങ്കില്‍ സെക്ഷന്‍‍ 13 ലെ ഉപവകുപ്പ് (2) പ്രകാരം അല്ലെങ്കില്‍ സെക്ഷന്‍‍ 106 പ്രകാരം സ്ഥാപിതമായ ഒരു പൊതു വഖഫ് ബോര്‍ഡ് ഉള്‍പ്പെടും.” മറ്റ് കാര്യങ്ങള്‍ക്കൊപ്പം ചില പുതിയ വ്യവസ്ഥകള്‍, സെക്ഷന്‍‍ 52 എ, സെക്ഷന്‍‍ 54 എന്നിവയുള്‍‍ പ്പെടെ ഭേദഗതിയില്‍‍ ഉള്‍‍ പ്പെടുത്തിയിരിക്കുന്നത് ഇപ്രകാരമാണ്: "52 എ. (1) ബോര്‍ഡിന്റെ മുന്‍‍ കൂര്‍ അനുമതിയില്ലാതെ ഏതെങ്കിലും തരത്തിലുള്ള ജംഗമ അല്ലെങ്കില്‍‍ സ്ഥാവര സ്വത്ത് സ്ഥിരമായോ താര്‍ക്കാലികമായോ ഏതെങ്കിലും വിധത്തില്‍‍ ‍ അന്യവത്കരിക്കുകയോ വാങ്ങുകയോ കൈവശം വയ്ക്കുകയോ ചെയ്യുന്നവര്‍ക്ക് രണ്ട് വര്‍ഷം വരെ നീളുന്ന കഠിന തടവ് ശിക്ഷ ലഭിക്കും. അങ്ങനെ അന്യവത്കരിക്കപ്പെട്ട വഖഫ് സ്വത്ത് തല്‍ ക്കാലം പ്രാബല്യത്തിലുള്ള ഏതെങ്കിലും നിയമത്തിലെ വ്യവസ്ഥകളുടെ മുന്‍‍ വിധിയില്ലാതെ, നഷ്ടപരിഹാരം നല്‍‍ കാതെ ബോര്‍ഡില്‍‍നിക്ഷിപ്തമാക്കണം. (2) 1973 ലെ ക്രിമിനല്‍‍ നടപടിച്ചട്ടത്തില്‍‍ എന്തെല്ലാം അടങ്ങിയിട്ടുണ്ടെങ്കിലും ഈ വകുപ്പ് പ്രകാരം ശിക്ഷാര്‍ ഹമായ ഏത് കുറ്റകൃത്യവും കൊഗ്നിസിബിളും ജാമ്യമില്ലാത്തതുമാണ്. (3) ബോര്‍ഡോ സംസ്ഥാന സര്‍ക്കാര്‍ അധികാരപ്പെടുത്തിയ ഏതെങ്കിലും ഉദ്യോഗസ്ഥനോ നര്‍കിയ പരാതിയിലൊഴികെ ഈ വകുപ്പിന് കീഴിലുള്ള ഏതെങ്കിലും കുറ്റകൃത്യം ഒരു കോടതിയും പരിഗണിക്കില്ല. (4) മെട്രോപൊളിറ്റന്‍‍ മജിസ്ട്രേറ്റിനേക്കാളും ഫസ്റ്റ് ക്ലാസ്സ് ജുഡീഷ്യല്‍‍ മജിസ്ട്രേറ്റിനേക്കാളും താഴെയുള്ള ഒരു കോടതിയും ഈ വകുപ്പ് പ്രകാരം ശിക്ഷാര്‍ഹമായ ഒരു കുറ്റവും വിചാരണ ചെയ്യാന്‍‍പാടില്ല. ************** *************

54. വഖഫ് സ്വത്തില്‍‍നിന്ന് കൈയേറ്റം ഒഴിപ്പിക്കല്‍.- (1) ഏതെങ്കിലും പരാതി ലഭിച്ചപ്പോഴോ സ്വന്തം പ്രമേയത്തിലോ ഏതെങ്കിലും ഭൂമി, കെട്ടിടം, സ്ഥലം അല്ലെങ്കില്‍‍മറ്റേതെങ്കിലും വസ്തുവകകള്‍ എന്നിവയില്‍ കൈയേറ്റം നടന്നിട്ടുണ്ടെന്ന് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ പരിഗണിക്കുമ്പോഴെല്ലാം 1 [വഖഫ്] സ്വത്തും ഈ നിയമപ്രകാരം രജിസ്റ്റര്‍ ചെയ്തിട്ടുള്ളതും, കയ്യേറ്റത്തിന്റെ വിശദാംശങ്ങള്‍‍ വ്യക്തമാക്കുന്ന ഒരു നോട്ടീസ് കൈയേറ്റക്കാരന് നല്‍‍ കേണ്ടതും അത്തരം നോട്ടീസില്‍‍വ്യക്തമാക്കിയ തീയതിക്ക് മുമ്പ് കാരണം കാണിക്കാന്‍‍ ‍ ആവശ്യപ്പെടുന്നതും, അങ്ങനെ വ്യക്തമാക്കിയ തീയതിക്ക് മുമ്പ് കൈയേറ്റം ഒഴിപ്പിക്കാന്‍‍ആവശ്യപ്പെടുന്ന ഉത്തരവ് എന്തുകൊണ്ട് ഉണ്ടാക്കരുത് എന്നതിനെ സംബന്ധിച്ച കാരണം കാണിക്കേണ്ടതും, കൂടാതെ അത്തരം നോട്ടീസിന്റെ ഒരു പകര്‍പ്പ് ബന്ധപ്പെട്ട മുത്തവല്ലിക്ക് അയയ്ക്കുകയും വേണം. (2) (1)-ാം ഉപവകുപ്പില്‍‍ പരാമര്‍ശിച്ചിരിക്കുന്ന അറിയിപ്പ് നിര്‍ദ്ദേശിക്കുന്ന വിധത്തില്‍‍നല്‍‍ കേണ്ടതാണ്. (3) നോട്ടീസി‍ ല്‍ വ്യക്തമാക്കിയ കാലയളവില്‍‍ ലഭിച്ച എതിര്‍പ്പുകള്‍‍ പരിഗണിച്ച ശേഷം, നിര്‍ ദ്ദേശിച്ചേക്കാവുന്ന രീതിയില്‍‍ അന്വേഷണം നടത്തിയ ശേഷം, ചോദ്യം ചെയ്യപ്പെടുന്ന സ്വത്ത് വഖഫ് സ്വത്താണെന്നും അത്തരം ഏതെങ്കിലും സ്ഥലത്ത് കൈയേറ്റം നടന്നിട്ടുണ്ടെന്നും ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ക്ക് ബോധ്യപ്പെടുന്ന പക്ഷം അത്തരം കൈയേറ്റം നീക്കം ചെയ്യുന്നതിനും കയ്യേറിയ ഭൂമി, കെട്ടിടം, സ്ഥലം അല്ലെങ്കില്‍‍ മറ്റ് വസ്തുവകകള്‍‍ എന്നിവ വഖഫിന്റെ മുത്തവല്ലിക്ക് കൈമാറുന്നതിനും കുടിയൊഴിപ്പിക്കല്‍‍ ഉത്തരവ് നര്‍കുന്നതിനും അദ്ദേഹത്തിന് ട്രൈബ്യൂണലിന് അപേക്ഷ നല്‍‍ കാം. (4) ചീഫ് എക്സിക്യൂട്ടീവ് ഓഫീസറില്‍‍ നിന്ന് അത്തരം അപേക്ഷ ലഭിച്ചുകഴിഞ്ഞാല്‍‍, അതില്‍‍ രേഖപ്പെടുത്തേണ്ട കാരണങ്ങളാല്‍ ട്രൈബ്യൂണല്‍‍, വഖഫ് സ്വത്ത് കൈവശമുള്ള എല്ലാ വ്യക്തികളും ഒഴിയണമെന്നുള്ള ഉത്തരവിന്റെ ഒരു പകര്‍പ്പ് പുറംവാതിലോ വഖഫ് സ്വത്തിന്റെ മറ്റേതെങ്കിലും ശ്രദ്ധേയമായ ഭാഗത്തോ പതിക്കണമെന്നും നിര്‍ ദ്ദേശിക്കുന്നു: കുടിയൊഴിപ്പിക്കല്‍‍ ഉത്തരവ് പുറപ്പെടുവിക്കുന്നതിന് മുമ്പ്, ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ കുടിയൊഴിപ്പിക്കലിനുള്ള അപേക്ഷ നല്‍‍ കിയ വ്യക്തിക്ക് വാദം കേള്‍‍ പ്പിക്കാനുള്ള അവസരം ട്രിബ്യൂണലിന് നല്‍‍ കാം. (5) ഉപവകുപ്പ് (2) പ്രകാരമുള്ള ഉത്തരവ് പതിച്ച തീയതി മുതല്‍‍ നാല്പത്തിയഞ്ച് ദിവസത്തിനുള്ളില്‍ ഏതെങ്കിലും വ്യക്തി കുടിയൊഴിപ്പിക്കല്‍‍ ഉത്തരവ് പാലിക്കാന്‍‍ വിസമ്മതിക്കുകയോ പാലിക്കാ- തിരിക്കുകയോ ചെയ്താല്‍‍, ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ക്കോ അദ്ദേഹം അധികാരപ്പെടുത്തിയ മറ്റേതെങ്കിലും വ്യക്തിക്കോ ആ വ്യക്തിയെ വഖഫ് സ്വത്തില്‍‍ നിന്ന് പുറത്താക്കാനും കൈവശപ്പെടുത്താനും കഴിയും.

7. 01.11.2013 ന്, 2013 ലെ വഖഫ് നിയമത്തിലെ ഭേദഗതി, വകുപ്പ് 1 (2) പ്രകാരം പ്രാബല്യത്തില്‍ വന്നു. ["ഔദ്യോഗിക ഗസറ്റിലെ വിജ്ഞാപനത്തിലൂടെ കേന്ദ്ര ഗവണ്‍മെന്റിന് നിയമിക്കാന്‍‍ കഴിയുന്ന തീയതിയില്‍‍ ഇത് പ്രാബല്യത്തില്‍‍ വരും"]. നേരത്തെ സൂചിപ്പിച്ചതുപോലെ, ആ തീയതി വരെ, അപ്പീല്‍വാദികളെ ഒഴിപ്പിക്കുന്നതിനായി ആരംഭിച്ച സിവില്‍‍ നടപടികളില്‍ തീര്‍പ്പുകല്‍പ്പിച്ചിട്ടില്ല. അതേസമയം, അപ്പീല്‍വാദികള്‍ കൈയേറ്റക്കാരാണെന്നും സെക്ഷന്‍‍52 എ പ്രകാരം അവരെ പ്രോസിക്യൂട്ട് ചെയ്യണമെന്നും ആവശ്യപ്പെട്ടു കൊണ്ട് ഒരു ക്രിമിനല്‍‍ പരാതി7 കോഴിക്കോട് ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍‍ മജിസ്ട്രേറ്റ് ("ജെ.എം.എഫ്.സി") കോടതിയില്‍ ഫയല്‍ ചെയ്തു. ജില്ലാ ജഡ്ജിയുടെ സിഎസ് 147/2001 എന്ന ഇന്റര്‍ പ്ളീഡര്‍ സ്യുട്ടിലെ ഉത്തരവ് അനുസരിച്ച് വാടക നല്‍‍ കുന്നത് തുടരുകയാണെന്ന് അപ്പീല്‍വാദികള്‍ ആരോപിച്ചു. അവരെ "കൈയേറ്റക്കാരായി" കണക്കാക്കാന്‍‍ കഴിയില്ലെന്നും നിയമാനുസൃതമായ താമസക്കാരാണെന്നും സിവില്‍‍ നടപടികളില്‍‍ കുടിയൊഴിപ്പിക്കല്‍‍ ആവശ്യപ്പെട്ട ഹൈക്കോടതി ആ നടപടികള്‍ റദ്ദാക്കണമെന്നും ആവശ്യപ്പെട്ടു കൊണ്ട് അപ്പീല്‍വാദികള്‍ സി.ആര്‍.പി.സി സെക്ഷന്‍‍ 482 പ്രകാരം കേരള ഹൈക്കോടതി മുമ്പാകെ ഹര്‍ജി നല്‍‍ കി. അപവദിത ഉത്തരവിലൂടെ ഹൈക്കോടതി ഹര്‍ജി തള്ളി.

8. അപവദിത ഉത്തരവില്‍, "കൈയേറ്റക്കാരന്‍‍ " എന്നതിന്റെ നിര്‍വചനം കണക്കിലെടുത്തു കൊണ്ടും സെക്ഷന്‍‍ 52 എ പരിഗണിച്ചു കൊണ്ടും ഹൈക്കോടതി ഇപ്രകാരം നിരീക്ഷിക്കുന്നു: "4. ഈ പ്രത്യേക കേസില്‍‍ ബോര്‍ഡ് കുടിയായ്‌ മ അവസാനിപ്പിക്കുമ്പോള്‍‍, നിയമത്തിലെ സെക്ഷന്‍‍ 3 (ഇഇ) യുടെ അര്‍ത്ഥത്തില്‍‍ പരാതിക്കാര്‍ 'കൈയേറ്റക്കാര്‍' ആയി മാറി. അത്തരം സന്ദര്‍ഭങ്ങളില്‍‍, അതിന്റെ ചേരുവകള്‍‍ തെളിയിച്ചാല്‍‍ സെക്ഷന്‍‍ 52 എ (1) പ്രകാരമുള്ള കുറ്റകൃത്യം സ്ഥാപിക്കാം. നിയമത്തിലെ സെക്ഷന്‍‍ 52 എ (3) അനുസരിച്ച്, ബോര്‍ഡോ സംസ്ഥാന സര്‍ക്കാര്‍ അധികാരപ്പെടുത്തിയ ഏതെങ്കിലും ഉദ്യോഗസ്ഥനോ നല്‍‍ കിയ പരാതിയില്‍‍ ഒഴികെ ഈ വകുപ്പിന് കീഴിലുള്ള ഏതെങ്കിലും കുറ്റകൃത്യം ഒരു കോടതിയും പരിഗണിക്കാന്‍‍ പാടില്ല. അതുകൊണ്ട് തന്നെ പൊലീസ് അന്വേഷണം ആവശ്യപ്പെടുന്ന വിഷയമല്ല ഇത്. ബോര്‍ഡിന്റെയോ സംസ്ഥാന സര്‍ ക്കാര്‍ അധികാരപ്പെടുത്തിയിട്ടുള്ള ഏതെങ്കിലും ഉദ്യോഗസ്ഥന്റെയോ പരാതിയില്‍‍ മാത്രമേ 7എസ്ടി നമ്പര്‍ 369/2015 08.05.2013 തീയതിയില്‍. നടപടിയെടുക്കാന്‍‍കഴിയൂ. ഇവിടെ, കേരള സ്റ്റേറ്റ് വഖഫ് ബോര്‍ഡിനെ പ്രതിനിധീകരിച്ച് അതിന്റെ അംഗീകൃത ഉദ്യോഗസ്ഥര്‍ പരാതി നര്‍കിയിട്ടുണ്ട്. നിലവില്‍‍, ഹര്‍ ജിക്കാര്‍ക്കെതിരായ പ്രോസിക്യൂഷന്‍‍ നടപടികള്‍ അകാലത്തില്‍‍ അവസാനിപ്പിക്കാന്‍‍ തക്കവണ്ണം ഒന്നുമില്ല." II

9. മുന്‍‍ കാല പ്രാബല്യത്തോടെ ശിക്ഷാ വ്യവസ്ഥകള്‍‍ പ്രയോഗിക്കാന്‍‍ കഴിയില്ലെന്നത് ക്രിമിനല്‍‍ ‍ നിയമവ്യവസ്ഥയുടെ അടിസ്ഥാന തത്വമാണെന്ന് മുതിര്‍ന്ന അഭിഭാഷകന്‍‍ ശ്രീ. ആര്‍. ബസന്ത് വാദിച്ചു. പുതുതായി ചേര്‍ത്ത വ്യവസ്ഥ, അതായത്, സെക്ഷന്‍‍ 52 എ "വഖഫ് സ്വത്തുക്കളുടെ ഉടമസ്ഥാവകാശം ഏറ്റെടുക്കല്‍‍ ‍ ‍ " ശിക്ഷാര്‍ഹമായ കുറ്റം ആണ്. എന്നിരുന്നാലും, ഈ കേസില്‍‍, 1916 ല്‍, അതായത് വഖഫ് നിയമവും ഭേദഗതിയും പ്രാബല്യത്തില്‍‍ വരുന്നതിന് വളരെ മുമ്പുതന്നെ ഇത് ഏറ്റെടുക്കപ്പെട്ടിരുന്നു. അതനുസരിച്ച്, പുതുതായി ചേര്‍ത്ത വ്യവസ്ഥ ഈ കേസിന്റെ വസ്തുതകള്‍‍ ക്ക് ബാധകമല്ല.

32,972 characters total

10. മുന്‍‍ കൂര്‍ പാട്ടത്തിനും ക്രമീകരണങ്ങര്‍ക്കും കീഴില്‍‍ വസ്തുവകകള്‍‍ കൈവശം വച്ചിരിക്കുന്നവരെ അവയുടെ കാലാവധി കഴിഞ്ഞാല്‍‍ ‍ "കൈയേറ്റക്കാരായി" പരിഗണിക്കണമെന്ന് പാര്‍ലമെന്റ് ഒരിക്കലും ഉദ്ദേശിച്ചിട്ടില്ലെന്ന് വാദിച്ചു. ഭേദഗതി മുന്‍‍ കാല പ്രാബല്യത്തോടെ പ്രവര്‍ത്തിക്കുന്നുവെന്ന് കരുതാനാവില്ലെന്നതൊഴിച്ചാല്‍‍, 2013-ലെ നിയമം പ്രാബല്യത്തില്‍ വന്നപ്പോള്‍‍ ഒരു നൂറ്റാണ്ടോളം കുടിയാന്മാര്‍ എന്ന നിലയില്‍‍ ഈ കെട്ടിടത്തിന്റെ ഉടമസ്ഥതയും കൈവശാവകാശവും കൈവശം വച്ചിരുന്നവര്‍ കയ്യേറ്റക്കാരായിത്തീര്‍ന്നുവെന്ന് വാദിക്കാന്‍‍ കഴിയില്ലെന്ന് അഭിഭാഷകര്‍ വാദിച്ചു. കയ്യേറ്റക്കാരെ കൈകാര്യം ചെയ്യാന്‍‍ വഖഫ് ബോര്‍ഡിനെ പ്രാപ്തമാക്കുന്ന വ്യവസ്ഥയായ സെക്ഷന്‍‍ 54 ചൂണ്ടിക്കാട്ടി അത് കുടിയൊഴിപ്പിക്കലിന് വ്യവസ്ഥ ചെയ്യുന്നുവെന്ന് അഭിഭാഷകര്‍ വാദിച്ചു. കയ്യേറ്റക്കാരായി കരുതി നേരിട്ട് കൈകാര്യം ചെയ്യാനും പ്രോസിക്യൂട്ട് ചെയ്യാനും ശ്രമിച്ച അപ്പീല്‍വാദികള്‍ക്കെതിരെ ഒരു നടപടിയും സ്വീകരിച്ചില്ല. ഇന്ത്യന്‍‍ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍‍20 (1) നെ ആശ്രയിച്ച അഭിഭാഷകര്‍, സെക്ഷന്‍‍52 എ ബാധകമാണെങ്കില്‍‍പോലും അപ്പീല്‍വാദികളുടെ പെരുമാറ്റം ഒരു കുറ്റകൃത്യമായി കണക്കാക്കാന്‍‍ കഴിയില്ലെന്ന് സമര്‍പ്പിച്ചു. എതിര്‍ കക്ഷികളുടെ നീക്കം ഉയര്‍ത്തിപ്പിടിക്കുന്നത് ആര്‍ട്ടിക്കിള്‍‍ 20 (1) പ്രകാരമുള്ള പരാതിക്കാരുടെ അവകാശങ്ങള്‍‍നേരിട്ട് ലംഘിക്കും.

11. 2013 ലെ വഖഫ് നിയമത്തിലെ ഭേദഗതിയുടെ ഉദ്ദേശ്യങ്ങളുടെയും കാരണങ്ങളുടെയും പ്രസ്താവനയെ ആശ്രയിച്ചാണ് പ്രതിഭാഗം അഭിഭാഷകന്‍ ഹാരിസ് ബീരാന്‍ വാദിച്ചത്. ഭൂമി അനധികൃതമായി കൈവശം വയ്ക്കുന്നതും കൈവശപ്പെടുത്തുന്നതും ക്രിമിനല്‍‍കുറ്റമായി പ്രഖ്യാപിക്കുക എന്ന സെക്ഷന്‍‍52 എ ഉള്‍‍ പ്പെടുത്തുന്നതിന് പിന്നിലെ യുക്തിക്കാണ് അദ്ദേഹം ഊന്നല്‍ നല്കുന്നത്. വ്യവസ്ഥയുടെ മുന്‍‍ കാല പ്രയോഗത്തെക്കുറിച്ചുള്ള അപ്പീല്‍വാദികളുടെ വാദത്തെ സംബന്ധിച്ചിടത്തോളം, അപ്പീല്‍വാദികള്‍ ഇപ്പോഴും സ്വത്ത് കൈവശം വച്ചിരിക്കുന്നു എന്നതിനാല്‍‍ ഭേദഗതി അവര്‍ക്ക് ബാധകമാണ് എന്ന് ഉദ്ബോധിപ്പിക്കുന്നതിന് അഭിഭാഷകന്‍ ആശ്രയിച്ചത് സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ - അജയ് അഗര്‍വാള്‍‍ 8 (ഇനി മുതല്‍) അജയ് അഗര്‍വാള്‍‍ ") പിന്നെ മോഹന്‍‍ ‍ ലാല്‍‍ വി. രാജസ്ഥാന്‍ സംസ്ഥാനം9 എന്നീ കേസുകളെയാണ്. 8(2010) 3 SCR 70.

12. 15.09.1973 ന് ബോര്‍ഡിന്റെ മുന്‍കൂര്‍ അനുമതി വാങ്ങാതെ അന്നത്തെ മാനേജിംഗ് ട്രസ്റ്റി കെ.വി.കുഞ്ഞഹമ്മദ് കോയ 11 മാസത്തേക്ക് ഈ സ്ഥലം പാട്ടത്തിന് നല്കിയെന്നും പിന്നീട് 09.09.1978 ലെ 2/1976 ലെ നടപടിക്രമങ്ങളിലെ ഉത്തരവ് പ്രകാരം പ്രസ്തുത വ്യക്തിയെ അന്യായമായ പ്രവര്‍ത്തനങ്ങളുടെ പേരില്‍ ബോര്‍ഡ് നീക്കം ചെയ്തുവെന്നും എതിര്‍കക്ഷികള്‍ പറയുന്നു. കഴിഞ്ഞ 40 വര്‍ഷത്തിലേറെയായി, തുടരുന്നതിന് യാതൊരു അവകാശവുമില്ലാതെ, വഖഫ് കെട്ടിടത്തില്‍ 'നോര്‍മന്‍ പ്രിന്റിംഗ് ബ്യൂറോ' എന്ന ബിസിനസ് സ്ഥാപനം നടത്തുന്നവരാണ് പ്രതികള്‍. 1995 ലെ വഖഫ് നിയമത്തിലെ സെക്ഷന്‍ 56 പ്രകാരം ബോര്‍ഡിന്റെ മുന്‍കൂര്‍ അനുമതിയില്ലാതെ കെട്ടിടം പാട്ടത്തിന് നല്കാന്‍ വഖഫ് മാനേജിംഗ് ട്രസ്റ്റിക്ക് അധികാരമില്ല.

13. സിആര്‍പിസി സെക്ഷന്‍‍ 472 കണക്കിലെടുത്ത്, അപ്പീല്‍വാദികള്‍ തുടര്‍ ച്ചയായി കൈവശം വയ്ക്കുന്നത് തുടര്‍കുറ്റകൃത്യമാണെന്ന് അഭിഭാഷകന്‍‍ സമര്‍ പ്പിച്ചു. 2013 ലെ ഭേദഗതി പ്രകാരം ശിക്ഷാ വ്യവസ്ഥ നിയമത്തിന്റെ ഭാഗമായിക്കഴിഞ്ഞാല്‍‍, മുന്‍പ് കൈവശം ഉണ്ടായിരുന്നെങ്കില്‍ കൂടി അപ്പീല്‍ വാദികളുടെ പെരുമാറ്റം ക്രിമിനല്‍‍ പ്രോസിക്യൂഷന്റെ അപകടസാധ്യതയ്ക്ക് വിധേയമാണ്. അത്തരം സാഹചര്യങ്ങളില്‍‍, ആര്‍ട്ടിക്കിള്‍ 20 (1) നെ ആശ്രയിക്കുന്നത് അസ്ഥാനത്താണ്. III

14. 1954 ലെ വഖഫ് നിയമം, 1995 ലെ വഖഫ് നിയമം പ്രാബല്യത്തില്‍ വരുന്നതിന്റെ മുന്നോടിയാണ്. ഈ കോടതി 1995-ലെ നിയമത്തിന്റെ സ്കീം (മരണപ്പെട്ട) രമേഷ് ഗോവിന്ദ്റാം L.Rs മുഖേന V സുഗ്ര ഹുമയൂണ്‍ മിര്‍സ വഖഫ്10 എന്ന കേസില്‍ ഇനി പറയുന്ന പ്രകാരം വിശദീകരിച്ചു. “1954 ലെ വഖഫ് നിയമമനുസരിച്ചാണ് വഖഫുകളും അതുമായി ബന്ധപ്പെട്ട കാര്യങ്ങളും ഏറെക്കാലമായി നിയന്ത്രിക്കുന്നത്. എന്നിരുന്നാലും, ഈ വിഷയത്തില്‍ പ്രത്യേകിച്ച് വഖഫ് ബോര്‍ഡുകളെ നിയന്ത്രിക്കുന്ന നിയമങ്ങളുടെ പ്രവര്‍ത്തനം, മേല്‍‍ നോട്ടത്തിനുള്ള അധികാരം, വ്യക്തിഗത വഖ്ഫുകളുടെ മാനേജ്മെന്റിലെ നിയന്ത്രണം എന്നിവയില്‍‍ ശ്രദ്ധയില്‍‍ പ്പെട്ട പോരായ്മകള്‍‍ കാരണം ഒരു പുതിയ നിയമനിര്‍ മ്മാണത്തിന്റെ ആവശ്യകത അനുഭവപ്പെട്ടു. 1954 ലെ നിയമത്തില്‍‍ ആവര്‍ത്തിച്ചുള്ള ഭേദഗതികള്‍‍, പരിഗണനയ്ക്കായി ഉയര്‍ന്നുവന്ന ചോദ്യങ്ങള്‍‍ ക്ക് ഫലപ്രദമായ ഉത്തരം നല്‍‍ കുന്നതില്‍ പരാജയപ്പെട്ടതിനാല്‍‍, വഖ്ഫുകളുടെയും അതുമായി ബന്ധപ്പെട്ട കാര്യങ്ങളുടെയും മെച്ചപ്പെട്ട ഭരണത്തിനായി പാര്‍ലമെന്റിന് 1995 ലെ വഖഫ് നിയമത്തിന്റെ രൂപത്തില്‍‍ സമഗ്രമായ ഒരു നിയമനിര്‍മ്മാണം കൊണ്ടുവരേണ്ടിവന്നു. 1995-ലെ നിയമത്തിന്റെ ഒന്നാം അധ്യായം ഈ നിയമത്തിന്റെ നിര്‍വചനങ്ങള്‍‍, ശീര്‍ ഷകം, വ്യാപ്തി, ആരംഭം, പ്രയോഗം തുടങ്ങിയ പ്രാഥമികമായ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നു. രണ്ടാം അദ്ധ്യായം വഖ്ഫുകളുടെ പ്രാഥമിക സര്‍വേ, വഖ്ഫുകളുടെ പട്ടിക പ്രസിദ്ധീകരിക്കല്‍‍, വഖ്ഫുകളെക്കുറിച്ചുള്ള തര്‍ക്കങ്ങള്‍‍, അത്തരം തര്‍ ക്കങ്ങള്‍‍ നിര്‍ണ്ണയിക്കാനുള്ള ട്രൈബ്യൂണലിന്റെ അധികാരങ്ങള്‍‍ എന്നിവയും വിശദമാക്കിയിരിക്കുന്നു. മൂന്നാം അദ്ധ്യായം സെന്‍‍ ട്രല്‍‍ ‍ വഖഫ് കൗണ്‍ സിലിനെക്കുറിച്ചും നാലാം അദ്ധ്യായം ബോര്‍ഡുകളുടെ സ്ഥാപനത്തെക്കുറിച്ചും അവയുടെ പ്രവര്‍ ത്തനങ്ങളെക്കുറിച്ചും പ്രതിപാദിക്കുന്നു. അഞ്ച്, ആറ്, ഏഴ് അദ്ധ്യായങ്ങള്‍‍ വഖഫ് രജിസ്ട്രേഷന്‍‍ ‍, അതിന്റെ അക്കൗണ്ടുകളുടെ പരിപാലനം, വഖഫ് ബോര്‍ഡിന്റെ ധനകാര്യം എന്നിവ നിയന്ത്രിക്കുന്നു. വിവാദവുമായി കൂടുതല്‍‍ അടുത്ത ബന്ധമുള്ള എട്ടാം അദ്ധ്യായം ജുഡീഷ്യല്‍‍ നടപടികളുമായി ബന്ധപ്പെട്ടിരിക്കുന്നു, കൂടാതെ മറ്റു വിഷയങ്ങളോടൊപ്പം ട്രൈബ്യൂണലുകള്‍ രൂപീകരിക്കുന്നതിനും അവ തര്‍ക്കങ്ങളില്‍‍ തീര്‍പ്പ് കല്‍‍ പ്പിക്കുന്നതിനും സിവില്‍‍ കോടതികളുടെ

10. 2010 (10) SCR 945. അധികാരപരിധി ഒഴിവാക്കുന്നതിനും വ്യവസ്ഥ ചെയ്യുന്നു. ഒമ്പതാം അദ്ധ്യായം വഖഫുകളുടെ മതേതര പ്രവര്‍ ത്തനങ്ങള്‍‍ നിയന്ത്രിക്കാന്‍‍ ‍ കേന്ദ്ര സര്‍ക്കാരിന് അധികാരം നല്‍‍ ‍ കുകയും ബോര്‍ഡുകള്‍‍സ്ഥാപിക്കുകയും പുനഃസംഘടിപ്പിക്കുകയും ചെയ്യുക, കൂടാതെ ബോര്‍ ഡുകള്‍‍ സ്ഥാപിക്കുക തുടങ്ങിയ മറ്റ് വ്യവസ്ഥകള്‍‍ ക്ക് പുറമെ നിര്‍ദ്ദേശങ്ങള്‍‍ പുറപ്പെടുവിക്കാന്‍‍ സംസ്ഥാന സര്‍ക്കാരിനെ അധികാരപ്പെടുത്തുകയും ചെയ്യുന്നു. “

15. തങ്ങളുടെ തുടര്‍ച്ചയായ കൈവശവും തങ്ങളെ കൈവശാവകാശത്തില്‍ നിന്ന് പുറത്താക്കാനുള്ള എതിര്‍കക്ഷികളുടെ ആവര്‍ത്തിച്ചുള്ള വിജയകരമല്ലാത്ത ശ്രമങ്ങളും വസ്തുവകകളില്‍ തുടരുന്നത് നിയമപരമല്ലാതാക്കുന്നില്ലെന്നും 2013 ലെ ഭേദഗതി മുന്‍‍ കാല പ്രാബല്യത്തോടെ പ്രവര്‍ത്തിക്കുന്നതായി കണക്കാക്കാനാവില്ലെന്നും അല്ലാത്ത പക്ഷം ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍‍ 20 (1) പ്രകാരമുള്ള അവരുടെ അവകാശങ്ങളുടെ ലംഘനമായിരിക്കുമെന്നും അപ്പീല്‍ വാദികള്‍ വാദിക്കുന്നു. ഇത് മുന്‍‍ കാല നിയമത്തിന്റെ വിഷയമല്ലെന്നും എന്നാല്‍‍ഒഴിയാന്‍‍ആവശ്യപ്പെട്ടതിന് ശേഷം വസ്തു കൈവശം വയ്ക്കുന്നത് കുറ്റകൃത്യം തുടരുന്നതിന് തുല്യമാണെന്നും എതിര്‍കക്ഷികള്‍‍ വാദിക്കുന്നു. ഭേദഗതി, ആര്‍ട്ടിക്കിള്‍‍ 20 (1) ന്റെ ലംഘനമല്ലെന്ന് സ്ഥാപിക്കുന്നതിന് 2013-ലെ ഭേദഗതിയുടെ കാരണങ്ങളുടെയും പ്രസ്താവനയെയും അജയ് അഗര്‍വാള്‍‍ (മേല്‍പരാമര്‍ശം) എന്ന കേസിലെ അനുപാതത്തെയും അവര്‍ ആശ്രയിക്കുന്നു. ഭേദഗതിക്കുള്ള ഉദ്ദേശ്യങ്ങളുടെയും കാരണങ്ങളുടെയും പ്രസ്താവന (2013) ചുവടെ ചേര്‍ക്കുന്നു: "1995 ലെ വഖഫ് നിയമം [1984 ലെ വഖഫ് (ഭേദഗതി) നിയമം റദ്ദാക്കുകയും മാറ്റിസ്ഥാപിക്കുകയും ചെയ്തു] 1996 ജനുവരി 1 ന് പ്രാബല്യത്തില്‍‍ വന്നു. ഔഖാഫിന്റെ മെച്ചപ്പെട്ട ഭരണനിര്‍വഹണത്തിനും അതുമായി ബന്ധപ്പെട്ടതോ ആയ കാര്യങ്ങള്‍ക്കും ഈ നിയമം വ്യവസ്ഥ ചെയ്യുന്നു. എന്നിരുന്നാലും, ഈ നിയമം പ്രാബല്യത്തിലിരുന്ന വര്‍ഷങ്ങളില്‍‍ ‍, ഔഖാഫിന്റെ ഭരണം മെച്ചപ്പെടുത്തുന്നതില്‍‍ ഈ നിയമം വേണ്ടത്ര ഫലപ്രദമാണെന്ന് തെളിയിക്കപ്പെട്ടിട്ടില്ലെന്ന് വ്യാപകമായ തോന്നല്‍‍ഉണ്ടായിട്ടുണ്ട്.

2. ഇന്ത്യയിലെ മുസ്ലിം സമുദായത്തിന്റെ സാമൂഹികവും സാമ്പത്തികവും വിദ്യാഭ്യാസപരവുമായ അവസ്ഥയെക്കുറിച്ചുള്ള റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിനുള്ള പ്രധാനമന്ത്രിയുടെ ഉന്നതതല സമിതി (സച്ചാര്‍ കമ്മിറ്റി എന്നും അറിയപ്പെടുന്നു) 2006 നവംബര്‍ 17 ന് പ്രധാനമന്ത്രിക്ക് സമര്‍പ്പിച്ച റിപ്പോര്‍ ട്ടില്‍ മേല്‍പ്പറഞ്ഞ വിഷയം പരിഗണിക്കുകയും വനിതാ പ്രാതിനിധ്യവുമായി ബന്ധപ്പെട്ട നിയമം, കേന്ദ്ര വഖഫ് കൗണ്‍സിലിന്റെയും സംസ്ഥാന വഖഫ് ബോര്‍ ഡുകളുടെയും ഘടന അവലോകനം ചെയ്യുക, വഖഫ് സ്വത്തുക്കളുടെയും മറ്റ് കാര്യങ്ങളുടെയും കൈയേറ്റങ്ങളെ ചെറുക്കുന്നതിനുള്ള കര്‍ശനവും കൂടുതല്‍‍ഫലപ്രദവുമായ സമീപനം എന്നിവയില്‍ ചില ഭേദഗതികള്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു. ഉദ്ദേശിച്ച ലക്ഷ്യങ്ങള്‍ക്കായി മൂല്യവത്തായ വഖഫ് സ്വത്തുക്കള്‍ ശരിയായി വിനിയോഗിക്കുന്നതിന് ദേശീയ വഖഫ് വികസന കോര്‍പ്പറേഷനും സംസ്ഥാന വഖഫ് വികസന കോര്‍പ്പറേഷനുകളും രൂപീകരിക്കേണ്ടതിന്റെ ആവശ്യകത കമ്മിറ്റി ഊന്നിപ്പറഞ്ഞു. സംസ്ഥാന വഖഫ് ബോര്‍ഡുകള്‍ ഫലപ്രദമാകുന്നതിനും വഖഫ് സ്വത്തുക്കളുടെ കൈയേറ്റങ്ങള്‍ നീക്കം ചെയ്യുന്നതിന് ശരിയായി ഇടപെടാന്‍ അധികാരം ലഭിക്കുന്നതിനും നിയമം ഭേദഗതി ചെയ്യണമെന്ന് കമ്മിറ്റി ശുപാര്‍ശ ചെയ്തു. വഖഫ് ട്രൈബ്യൂണലില്‍ വഖഫ് സ്വത്തുക്കള്‍ കൈകാര്യം ചെയ്യുന്നതിന് മാത്രമായി നിയമിക്കുന്ന മുഴുവന്‍ സമയ പ്രിസൈഡിംഗ് ഓഫീസര്‍ കൈകാര്യം ചെയ്യുന്ന തരത്തില്‍ നിയമം ഭേദഗതി ചെയ്യാനും സമിതി ശുപാര്‍ശ ചെയ്തു. 2008 മാര്‍ച്ച് നാലിന് രാജ്യസഭയില്‍ സമര്‍പ്പിച്ച മൂന്നാമത്തെ റിപ്പോര്‍ട്ടില്‍ വഖഫ് സ്വത്തുക്കളുടെ സമയബന്ധിതമായ സര്‍വ്വെ, കൈയേറ്റങ്ങള്‍ തടയല്‍, നീക്കം ചെയ്യല്‍, കേന്ദ്ര വഖഫ് കൗണ്‍സിലിനെ കൂടുതല്‍ ഫലപ്രദവും അര്‍ ത്ഥവത്തായതുമായ സ്ഥാപനമാക്കി മാറ്റുക, വഖഫ് സ്വത്തുക്കളുടെ വികസനത്തിനുള്ള വ്യവസ്ഥകള്‍ എന്നിവയുമായി ബന്ധപ്പെട്ട വിപുലമായ ഭേദഗതികള്‍ ക്ക് വഖഫിനെക്കുറിച്ചുള്ള സംയുക്ത പാര്‍ലമെന്ററി കമ്മിറ്റി വീണ്ടും ശുപാര്‍ശ നല്‍കി. 2008 ഒക്ടോബര്‍ 23 ന് രാജ്യസഭയില്‍ സമര്‍പ്പിച്ച ഒമ്പതാമത്തെ റിപ്പോര്‍ട്ടില്‍ സംയുക്ത പാര്‍ലമെന്ററി കമ്മിറ്റി ചില വിഷയങ്ങള്‍ പുനഃപരിശോധിച്ചു. വഖഫ് സംബന്ധിച്ച സംയുക്ത പാര്‍ലമെന്ററി സമിതിയുടെ ശുപാര്‍ശകള്‍ കേന്ദ്ര വഖഫ് കൗണ്‍സില്‍ പരിഗണിച്ചു. അഖിലേന്ത്യാ മുസ്ലിം വ്യക്തിനിയമ ബോര്‍ഡ്, സംസ്ഥാന സര്‍ ക്കാരുകളുടെ പ്രതിനിധികള്‍‍, സംസ്ഥാന വഖഫ് ബോര്‍ഡുകളുടെ ചെയര്‍മാന്‍‍ മാര്‍, ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍മാര്‍ തുടങ്ങിയ മറ്റ് തല്പരകക്ഷികളുമായി കൂടിയാലോചിച്ച് വിവിധ പ്രശ്നങ്ങളും നിയമത്തില്‍ ഭേദഗതി വരുത്തേണ്ടതിന്റെ ആവശ്യകതയും പരിഗണിച്ചിട്ടുണ്ട്.”

16. അജയ് അഗര്‍വാള്‍‍ (മേല്‍‌ പരാമര്‍ശം), എന്ന കേസില്‍ ബാധിക്കപ്പെട്ട കക്ഷി ഒരു കുറ്റവും ചെയ്തിട്ടില്ല. അദ്ദേഹം ഒരു ശിക്ഷയ്ക്കും വിധേയനായിട്ടില്ല. സെക്യൂരിറ്റീസ് മാര്‍ക്കറ്റില്‍ ഏതെങ്കിലും കോര്‍പ്പറേറ്റ് ബോഡിയുമായി സഹകരിക്കുന്നതില്‍‍ നിന്നും അഞ്ച് വര്‍ഷത്തേക്ക് അദ്ദേഹത്തെ തടഞ്ഞു കൊണ്ടുള്ള ഉത്തരവുണ്ടായി. സെക്യൂരിറ്റികള്‍‍ വാങ്ങുന്നതില്‍ നിന്നും വില്‍‍ ക്കുന്നതില്‍ നിന്നും ഇടപാടുകള്‍‍ നടത്തുന്നതില്‍ നിന്നും അഞ്ച് വര്‍ഷത്തേക്ക് അദ്ദേഹത്തെ വിലക്കിയിരുന്നു. 1897-ലെ ജനറല്‍ ക്ലോസ്സ് ആക്റ്റ് പ്രകാരം "കുറ്റകൃത്യം" എന്നതിന്റെ നിര്‍വചനത്തെയാണ് കോടതി ആശ്രയിച്ചത് (അതായത്, തല്‍‍ ക്കാലം പ്രാബല്യത്തിലുള്ള ഏതെങ്കിലും നിയമം ശിക്ഷാര്‍ഹമാക്കിയ ഏതെങ്കിലും പ്രവൃത്തി അല്ലെങ്കില്‍‍ ഒഴിവാക്കല്‍‍ ). ഈ നിര്‍വചനം കണക്കിലെടുക്കുമ്പോള്‍‍, അഞ്ച് വര്‍ഷത്തേക്ക് സെക്യൂരിറ്റികള്‍‍ കൈകാര്യം ചെയ്യുന്നതില്‍‍ നിന്ന് പരിമിതമായ സസ്പെന്‍‍ ഷന്‍‍ ഒരു "കുറ്റകൃത്യമായി" കണക്കാക്കില്ല. സെക്ഷന്‍‍ 2 (എന്‍‍ ) സിആര്‍പിസി പ്രകാരമുള്ള കുറ്റകൃത്യത്തിന്റെ നിര്‍ വചനത്തെയും കോടതി ആശ്രയിച്ചു: "2. (എന്‍‍ ) 'കുറ്റകൃത്യം' എന്നാല്‍‍ ‍ തല്‍‍ ക്കാലം പ്രാബല്യത്തിലുള്ള ഏതെങ്കിലും നിയമം ശിക്ഷിക്കാവുന്ന ഏതെങ്കിലും പ്രവൃത്തി അല്ലെങ്കില്‍‍ ഒഴിവാക്കല്‍‍ എന്നാണ് അര്‍ത്ഥമാക്കുന്നത്, കൂടാതെ 1871 ലെ കന്നുകാലി-അതിക്രമിച്ച് കടക്കല്‍‍ നിയമത്തിലെ സെക്ഷന്‍‍ 20 പ്രകാരം (1871 ലെ 1) പരാതി നല്‍‍ ‍ കാവുന്ന ഏത് പ്രവൃത്തിയും ഇതില്‍‍ ഉള്‍‍ പ്പെടുന്നു.

17. നിലവിലെ സാഹചര്യത്തില്‍‍, സെക്ഷന്‍‍ 52 എ ഒരു ശിക്ഷാ വ്യവസ്ഥയാണെന്നതില്‍‍ തര്‍ക്കമില്ല; കുറ്റം തെളിയിക്കപ്പെട്ടാല്‍ രണ്ട് വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ഒരാള്‍ നേരിടുന്നത്. സിആര്‍ പിസിയില്‍‍ (സെക്ഷന്‍‍ 52 എ) വിരുദ്ധമായി എന്തെങ്കിലും ഉണ്ടെങ്കിലും കുറ്റം കൊഗ്നിസിബിളും ജാമ്യമില്ലാത്തതുമാണ്(2)].

18. ഒരു കൃത്യം ചെയ്യുന്ന സമയത്ത് അതു കുറ്റമല്ലാതിരിക്കുകയും പിന്നീട് ഉണ്ടാകുന്ന ഒരു നിയമപ്രകാരം ശിക്ഷാര്‍ഹമാകുന്ന ഒരു കുറ്റകൃത്യത്തിന് മുന്‍ കാല പ്രാബല്യത്തോടെ ശിക്ഷിക്കുന്നതില്‍ നിന്നുമുള്ള വിലക്ക് മൗലികാവകാശമായി നമ്മുടെ ഭരണഘടനയില്‍‍ ഉള്‍‍ പ്പെടുത്തിയിട്ടുണ്ട് [ആര്‍ട്ടിക്കിള്‍‍ 20 (1) 11 ]. ഈ കോടതിയുടെ ഒരു ഭരണഘടനാ ബെഞ്ച് റാവു ശിവ് ബഹാദൂര്‍ സിംഗ് v. വിന്ധ്യാ പ്രദേശ് സംസ്ഥാനം12 ആര്‍ട്ടിക്കിള്‍‍ 20 (1) ന്റെ ഉദ്ദേശ്യം വിശദീകരിച്ചു: “എക്സ് പോസ്റ്റ് ഫാക്റ്റോ നിയമങ്ങള്‍‍ ക്ക് കീഴിലുള്ള ശിക്ഷകളും ശിക്ഷാവിധികളും നിരോധിക്കുന്നതിനാണ് 11 ആര്‍ട്ടിക്കിള്‍‍ 20 (1) ഇപ്രകാരമാണ്: (1) കുറ്റകൃത്യമായി കുറ്റം ചുമത്തുന്ന സമയത്ത് പ്രാബല്യത്തിലുള്ള ഒരു നിയമത്തിന്റെ ലംഘനമല്ലാതെ ഒരു കുറ്റത്തിനും ഒരു വ്യക്തിയും ശിക്ഷിക്കപ്പെടരുത്, കുറ്റകൃത്യം നടന്ന സമയത്ത് പ്രാബല്യത്തിലുള്ള നിയമപ്രകാരം ചുമത്തിയതിനേക്കാള്‍‍വലിയ പിഴയ്ക്ക് വിധേയമാകരുത്. 12[1958] 1 SCR 1394. ഈ ആര്‍ട്ടിക്കിള്‍ അതിന്റെ വിശാലമായ അര്‍ഥത്തില്‍ നടപ്പിലാക്കിയിരിക്കുന്നത്. അത്തരം നിരോധനത്തിന്റെ അടിസ്ഥാന തത്വം ഫിലിപ്സ് V ഐര്‍ [(1870) 6 ക്യുബിഡി 1, 23, 25] പ്രസിദ്ധമായ കേസില്‍‍ ജസ്റ്റിസ് വില്‍‍ സും കൂടാതെ കാല്‍‍ ഡെര്‍ V ബുള്‍‍കേസില്‍‍[3 ഡാളസ് 386: 1 എല്‍‍ എഡ് 648, 649]. യു.എസ്.എ.യിലെ സുപ്രീം കോടതിയും വിധിന്യായത്തില്‍‍ വിശദമായി ചര്‍ച്ച ചെയ്യുകയും ചൂണ്ടിക്കാണിക്കുകയും ചെയ്തിട്ടുണ്ട്. ഇംഗ്ലീഷ് കേസില്‍‍, മുന്‍‍ കാല പ്രായോഗിക നിയമങ്ങള്‍‍ നിയമാനുസൃതമായിരുന്നവ അസാധുവാക്കുകയും ശിക്ഷിക്കുകയും ചെയ്യുന്ന നിയമങ്ങളാണെന്ന് വിശദീകരിക്കുന്നു. മുന്‍‍ കാലാടിസ്ഥാനത്തില്‍ കുറ്റകൃത്യങ്ങള്‍‍ സൃഷ്ടിക്കുകയും അവയെ ശിക്ഷിക്കുകയും ചെയ്യുന്ന അത്തരം മുന്‍‍ കാല നിയമങ്ങള്‍‍ അങ്ങേയറ്റം അസമത്വവും അനീതിയും എന്ന നിലയില്‍‍ മോശമാണെന്ന പരമപ്രധാനമായ തത്വത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് സംശയമില്ല."

19. അതേ വ്യവസ്ഥയെക്കുറിച്ച് സംസാരിക്കുമ്പോള്‍‍, ഈ കോടതി ടി.ബരായ് v. ഹെന്‍‍ റി അഹ് ഹോ13 ഇങ്ങനെ പറഞ്ഞു: ആര്‍ട്ടിക്കിള്‍‍ 20 (1) പ്രകാരം നിരോധിച്ചിരിക്കുന്ന മുന്‍‍ കാല ക്രിമിനല്‍‍ നിയമനിര്‍മ്മാണം മാത്രമാണ് ഇത്. ആര്‍ട്ടിക്കിള്‍‍20 (1) ല്‍‍അടങ്ങിയിരിക്കുന്ന നിരോധനം, കുറ്റം ആരോപിക്കപ്പെടുന്ന ഒരു കൃത്യം നിരോധിക്കുന്ന സമയത്ത് പ്രാബല്യത്തിലുള്ള ഒരു നിയമത്തിന്റെ ലംഘനമല്ലാതെ ഒരു കുറ്റത്തിനും ഒരു വ്യക്തിയും ശിക്ഷിക്കപ്പെടാന്‍‍ പാടില്ല, അല്ലെങ്കില്‍‍ കുറ്റകൃത്യം നടന്ന സമയത്ത് പ്രാബല്യത്തിലുള്ള നിയമപ്രകാരം ചുമത്തിയതിനേക്കാള്‍‍ വലിയ പിഴയ്ക്ക് വിധേയനാകരുത്. കേന്ദ്ര ഭേദഗതി നിയമം പുതിയ കുറ്റകൃത്യങ്ങള്‍‍ സൃഷ്ടിക്കുകയോ ഒരു പ്രത്യേക തരം കുറ്റകൃത്യത്തിനുള്ള ശിക്ഷ വര്‍ദ്ധിപ്പിക്കുകയോ ചെയ്യുന്നിടത്തോളം കാലം അത്തരം മുന്‍‍ കാല നിയമപ്രകാരം ഒരു വ്യക്തിയെയും ശിക്ഷിക്കാന്‍‍ കഴിയില്ലെന്നും ഭേദഗതി നിര്‍ദ്ദേശിക്കുന്ന വര്‍ദ്ധിച്ച ശിക്ഷ ബാധകമല്ലെന്നും വളരെ വ്യക്തമാണ്. എന്നാല്‍‍ കേന്ദ്ര ഭേദഗതി നിയമം നിയമത്തിലെ സെക്ഷന്‍‍ 16 (1) (എ) പ്രകാരം ശിക്ഷാര്‍ഹമായ കുറ്റത്തിനുള്ള ശിക്ഷ കുറയ്ക്കുന്നിടത്തോളം, കുറ്റാരോപിതന് അത്തരം ഇളവ് ലഭിക്കാതിരിക്കാന്‍ 13 [1983] 1 SCR 905 ഒരു കാരണവുമില്ല. നിയമത്തിന്റെ കാഠിന്യം ലഘൂകരിക്കുന്നതിന് അത്തരം മുന്‍‍ കാല പ്രായോഗിക നിയമം പോലും പ്രയോഗിക്കണമെന്ന് പ്രയോജനകരമായ നിര്‍മ്മാണം എന്ന നിയമം ആവശ്യപ്പെടുന്നു. ഈ തത്വം ശരിയായ യുക്തിയെയും സാമാന്യബുദ്ധിയെയും അടിസ്ഥാനമാക്കിയുള്ളതാണ്. ക്രൈസ് ഓണ്‍ സ്റ്റാറ്റ്യൂട്ട് ലോ, ഏഴാം പതിപ്പ്, പേജ് 388-89 ല്‍ നിന്നുള്ള ഇനിപ്പറയുന്ന ഭാഗം ഇതിനെ പിന്തുണയ്ക്കുന്നു: 'ഒരു മുന്‍‍ കാല നിയമം ഒരു എക്സ് പോസ്റ്റ് ഫാക്ടോ നിയമത്തില്‍‍നിന്ന് വ്യത്യസ്തമാണ്. "എല്ലാ മുന്‍‍പോസ്റ്റ് ഫാക്ടോ നിയമങ്ങളും..." Calder v. Bull [Calder v. Bull, 1 L Ed 648: 3 US 386 (1798)] എന്ന അമേരിക്കന്‍‍ കേസില്‍‍ ചേസ്, ജെ., പറഞ്ഞു, "മുന്‍‍ കാല പ്രാബല്യമുള്ളതായിരിക്കണം, പക്ഷേ എല്ലാ മുന്‍‍ കാല നിയമങ്ങളും എക്സ് പോസ്റ്റ് ഫാക്ടോ നിയമമല്ല. നിലവിലുള്ള നിയമങ്ങളില്‍‍ നിക്ഷിപ്തമായ അവകാശങ്ങള്‍‍ കവര്‍ന്നെടുക്കുകയോ ദുര്‍ ബലപ്പെടുത്തുകയോ ചെയ്യുന്ന എല്ലാ നിയമങ്ങളും മുന്‍ കാല പ്രാബല്യമുള്ളതാണ്, മാത്രമല്ല പൊതുവെ അനീതിയും അടിച്ചമര്‍ത്തുന്നതുമാണ്; ഒരു നിയമത്തിന് മുന്‍കാലപ്രാബല്യമുണ്ടാകരുത് എന്നത് ഒരു നല്ല പൊതു നിയമമാണ്, പക്ഷേ നിയമങ്ങള്‍‍ നീതിയുക്തവും സമൂഹത്തിന്റെയും വ്യക്തികളുടെയും പ്രയോജനത്തിനായി അവയുടെ ആരംഭത്തിന് മുമ്പുള്ള ഒരു സമയവുമായി ബന്ധപ്പെട്ടിരിക്കാം: വിസ്മൃതിയുടെയോ മാപ്പിന്റെയോ നിയമങ്ങളായി. അവ തീര്‍ച്ചയായും മുന്‍‍ ‍ കാല പ്രാബല്യമുള്ളവയാണ്, അക്ഷരാര്‍ത്ഥത്തില്‍‍ വസ്തുതകള്‍‍ സംബന്ധിച്ചും ശേഷവും. എന്നാല്‍‍ ക്രിമിനല്‍‍ നിയമത്തിന്റെ കാഠിന്യത്തെ ലഘൂകരിക്കുന്ന നിരോധനത്തിനുള്ളില്‍ ഒരു നിയമവും ഞാന്‍‍ പരിഗണിക്കുന്നില്ല, മറിച്ച് കുറ്റകൃത്യം സൃഷ്ടിക്കുകയോ വഷളാക്കുകയോ അല്ലെങ്കില്‍‍ ശിക്ഷ വര്‍ദ്ധിപ്പിക്കുകയോ അല്ലെങ്കില്‍ ശിക്ഷാ ആവശ്യത്തിനായി തെളിവുകളുടെ നിയമങ്ങള്‍ മാറ്റുകയോ ചെയ്യുന്നവ മാത്രമാണ്. നിയമവിരുദ്ധമായ ഒരു പ്രവൃത്തി നിയമവിധേയമാക്കുന്നതും നിരപരാധിയായ ഒരു പ്രവൃത്തിയെ കുറ്റകരമാക്കുന്നതും അത് ഒരു കുറ്റകൃത്യമായി ശിക്ഷിക്കുന്നതും തമ്മില്‍ വലിയതും പ്രകടവുമായ വ്യത്യാസമുണ്ട്. (L Ed p. 650)

20. കനയ്യലാല്‍‍ ചന്തുലാല്‍‍ മോനിം v ഇന്ദുമതി ടി. പൊട്ട്ദാറും മറ്റുൊരാളും14 എന്ന കേസില്‍ 1947 ലെ ബോംബെ റെന്റ്സ് ഹോട്ടല്‍‍ ആന്‍‍ ഡ് ലോഡ്ജിംഗ് ഹൗസ് റേറ്റ്സ് കണ്‍ട്രോള്‍‍ ആക്റ്റ് 57 ലെ സെക്ഷന്‍‍ 24 (1) (4) പ്രകാരം ഒരു ഭൂവുടമ തന്റെ വാടകക്കാരന്‍ ആസ്വദിക്കുന്ന സൗകര്യങ്ങള്‍‍നിഷേധിച്ചിട്ടുണ്ടോ എന്ന് ഈ കോടതിക്ക് തീരുമാനിക്കേണ്ടിവന്നു. വ്യവസ്ഥ ഇപ്രകാരമാണ്: "24. (1) ഒരു ഭൂവുടമയും തനിക്കു വേണ്ടി പ്രവര്‍ ത്തിക്കുകയോ പ്രവര്‍ത്തിക്കാന്‍‍ ഉദ്ദേശിക്കുന്ന ഏതെങ്കിലും വ്യക്തി മുഖേനയോ ന്യായമായതോ മതിയായതോ ആയ കാരണമില്ലാതെ വാടകക്കാരന്‍‍ ആസ്വദിക്കുന്ന ഏതെങ്കിലും അവശ്യദ്രവ്യമോ സേവനമോ വിച്ഛേദിക്കുകയോ തടഞ്ഞുവയ്ക്കുകയോ ചെയ്യരുത്." സെക്ഷന്‍‍ 25 (4) പ്രകാരം മൂന്ന് മാസം വരെ തടവോ രണ്ടും കൂടിയോ ലഭിക്കാവുന്ന കുറ്റമാണിത്. കെട്ടിടത്തിന്റെ മുന്‍ ഉടമസ്ഥന്റെ ഭാഗത്തു നിന്നും കെട്ടിടത്തിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ചുണ്ടായ പിശക് കാരണമാണ് സൗകര്യം, അതായത് കെട്ടിടത്തിലേക്കുള്ള ജല വിതരണം വിച്ഛേദിക്കപ്പെട്ടത് എന്ന് പറഞ്ഞ് ഭൂവുടമ പ്രോസിക്യൂഷനെ എതിര്‍ത്തു. ഇത് നിരസിക്കപ്പെടുകയും ഒരേസമയം അദ്ദേഹം ശിക്ഷിക്കപ്പെടുകയും ചെയ്തു. 1953-ലെ ഒരു ഭേദഗതിയിലൂടെ, വിതരണങ്ങള്‍‍തടഞ്ഞുവയ്ക്കുന്നത് പ്രവൃത്തികളിലൂടെയോ ഒഴിവാക്കലുകളിലൂടെയോ ആകാമെന്ന് ഒരു വിശദീകരണം ചേര്‍ത്തു. നിലവില്‍, നിയമം പ്രാബല്യത്തില്‍‍വന്ന ശേഷം സെക്ഷന്‍‍ 24 (സൗകര്യങ്ങള്‍‍ നല്‍‍ കുന്നതിനുള്ള) ഒരു ബാധ്യത ചുമത്തുന്നതായി ഈ കോടതി വ്യാഖ്യാനിച്ചു.: 14 [1958] 1 SCR 1394 "ഈ അവശ്യ ദ്രവ്യം കഴിഞ്ഞ കാലങ്ങളില്‍‍, എത്ര വിദൂരമാണെങ്കിലും വാടകക്കാരന്‍‍ "ആസ്വദിച്ചിരിക്കണം" അല്ലെങ്കില്‍‍ നിയമം പ്രാബല്യത്തിര്‍ വന്നതിന് ശേഷം ഏത് സമയത്തും അത് "ആസ്വദിക്കണം" എന്ന് മാത്രം മതിയോ? ഈ തീരുമാനത്തിന്റെ ഉദ്ദേശ്യങ്ങള്‍‍ ക്കായി, എല്ലാ ഭൗതിക സമയങ്ങളിലും ആദ്യത്തെ എതിര്‍കക്ഷി വാടകക്കാരനായിരുന്നു എന്ന് ഞങ്ങള്‍‍ അനുമാനിക്കുന്നു. ഞങ്ങളുടെ അഭിപ്രായത്തില്‍‍, നിയമം പ്രാബല്യത്തില്‍‍ ഉണ്ടായിരുന്ന ഏതെങ്കിലും സമയത്ത് വാടകക്കാരന്റെ ഉപയോഗത്തിനായി പ്രത്യേക അവശ്യദ്രവ്യം ലഭ്യമായിരിക്കണമെന്ന് വകുപ്പ് നിര്‍ബന്ധമാക്കുന്നു. മറുവശത്ത്, വിദൂര ഭൂതകാലത്തില്‍‍ഏതെങ്കിലും സമയത്ത് വിതരണം "ആസ്വദിക്കേണ്ടതായിരുന്നു" എന്ന അര്‍ ത്ഥത്തില്‍‍ ഈ വകുപ്പ് വ്യാഖ്യാനിക്കപ്പെട്ടിരുന്നെങ്കില്‍‍, അതായത്, നിയമം നടപ്പാക്കുന്നതിനുമുമ്പ്, ഭൂവുടമയുടെ പ്രവൃത്തി, അത് ചെയ്തപ്പോള്‍‍, ശിക്ഷാര്‍ഹമായിരിക്കില്ല; എന്നാല്‍‍ ഈ നിയമം പ്രാബല്യത്തില്‍‍ വരുന്നതോടെ അതേ നിയമം ശിക്ഷാര്‍ഹമായിത്തീരും. ആ അര്‍ ത്ഥത്തില്‍‍, ഇത് മുന്‍‍ കാല നിയമനിര്‍മ്മാണത്തിന് തുല്യമാണ്, നിയമനിര്‍മ്മാണസഭയുടെ ഉദ്ദേശ്യം അതായിരുന്നു എന്ന വാദം ഞങ്ങള്‍‍ ക്ക് അംഗീകരിക്കാന്‍‍ കഴിയില്ല - ഈ ഉദ്ദേശ്യം ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍‍ 20 (1) ന്റെ നിരോധന പരിധിയില്‍‍വരും."

21. നിലവിലെ സാഹചര്യത്തില്‍‍, വഖ്ഫ് സൃഷ്ടിക്കപ്പെടുന്നതിന് മുമ്പുതന്നെ അപ്പീല്‍വാദി കൈവശം വച്ചിരുന്നു എന്നത് നിഷേധിക്കാനാവില്ല; 1954- ലെ വഖഫ് നിയമം നിലവില്‍‍ വരുന്നതിന് മുമ്പാണ് (കൃത്യമായ തീയതി വ്യക്തമല്ലെങ്കിലും തര്‍ക്ക വിഷയമാകാം). എന്നിരുന്നാലും, ഒരു ഇന്റര്‍ പ്ളീഡര്‍ കേസില്‍‍, കേസിലെ മൂന്നാമത്തെ എതിര്‍കക്ഷിക്ക് വാടക നല്‍‍ കാന്‍‍ അപ്പീല്‍വാദികള്‍ക്ക് അനുവാദമുണ്ടായിരുന്നു എന്നത് ശ്രദ്ധിക്കേണ്ടതാണ്. ഭേദഗതി പ്രാബല്യത്തില്‍ വന്നപ്പോള്‍ അവര്‍ വസ്തു കൈവശം വച്ചിരുന്നു; വാസ്തവത്തില്‍, ഭേദഗതിക്ക് മുമ്പ് അവരെ കുടിയൊഴിപ്പിക്കാന്‍ ഉദ്ദേശിച്ചുള്ള ഒരു നടപടി പരാജയപ്പെട്ടു. മറ്റൊന്ന് ആരംഭിക്കുകയും അത് പ്രാബല്യത്തില്‍ വന്നതിനുശേഷം തീര്‍പ്പുകല്‍ പ്പിക്കാതെ കിടക്കുകയും ചെയ്തു. ഈ സാഹചര്യത്തില്‍, അവരുടെ വാടക അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം, ഭേദഗതി പ്രാബല്യത്തില്‍ വന്നതിനുശേഷം അവര്‍ "കൈയേറ്റക്കാരായി" മാറിയതില്‍ കലാശിച്ചുവെന്ന് മുന്‍ ചര്‍ച്ച കണക്കിലെടുക്കുമ്പോള്‍ പറയാന്‍‍കഴിയുമോ?

22. ഈ കോടതിയുടെ വീക്ഷണത്തില്‍, മുന്‍‍ കാലങ്ങളില്‍, പാട്ടങ്ങളുടെയോ മറ്റ് ക്രമീകരണങ്ങളുടെയോ കാലാവധി, അല്ലെങ്കില്‍ അവയുടെ സാധുതയുള്ള അവസാനങ്ങള്‍, മുന്‍കാലങ്ങളിലെ അത്തരം പാട്ടക്കാര്‍ "കൈയേറ്റക്കാര്‍" ആയി മാറുന്നുവെന്ന് അര്‍ത്ഥമാക്കാന്‍‍ കഴിയില്ല (എതിര്‍കക്ഷികള്‍ നിര്‍ദ്ദേശിച്ചതുപോലെ വിശാലമായി). ഉടമസ്ഥാവകാശം തര്‍ക്കത്തിലായ മുന്‍കാല കുടിയാന്മാരും അവര്‍ ക്കെതിരെ കോടതിയില്‍ തീര്‍പ്പുകല്‍‍ പ്പിക്കാത്ത കുടിയൊഴിപ്പിക്കല്‍ നടപടികളും സെക്ഷന്‍‍ 3 (ഇഇ) പ്രകാരമുള്ള വിവരണത്തിന് യോജിക്കുന്നില്ല. അത്തരമൊരു വ്യാഖ്യാനത്തിന്റെ അനന്തരഫലങ്ങള്‍ വളരെ അമ്പരപ്പിക്കും; അവസാനിക്കുന്നതിന്റെ (ഉദാഹരണത്തിന്, പാട്ടങ്ങളുടെ) സാധുത സംബന്ധിച്ച് ഒരു തീര്‍പ്പ് കല്പ്പിക്കുന്നതിന് മുമ്പുതന്നെ, കൈവശക്കാരായ വാടകക്കാര്‍ പ്രോസിക്യൂഷന് വിധേയരാകും. "തുടര്‍ച്ചയായ കുറ്റകൃത്യം" എന്ന സൂചനയോ അത്തരമൊരു പദമോ (സെക്ഷന്‍‍ 472 സിആര്‍പിസിയില്‍‍ പരാമര്‍ ശിച്ചിരിക്കുന്നത്) മുന്‍‍ കാലങ്ങളില്‍, അതായത് 2013 ലെ ഭേദഗതി പ്രാബല്യത്തില്‍‍ വരുന്നതിന് മുമ്പ് ആരംഭിച്ച പ്രവര്‍ത്തനങ്ങളിലേക്ക് ആകര്‍ഷിക്കപ്പെടുമെന്ന് സൂചിപ്പിക്കുന്ന ഒന്നും തന്നെ ഇല്ല. മറിച്ച് പറഞ്ഞാല്‍, ആര്‍ട്ടിക്കിള്‍ 20 (1) പ്രകാരമുള്ള അവകാശങ്ങള്‍ നേരിട്ട് നിഷേധിക്കുന്ന ഒരു വ്യാഖ്യാനമാണ് ഈ കോടതി അവലംബിക്കുന്നത് - ഈ അനന്തരഫലം അംഗീകരിക്കാന്‍‍ കഴിയില്ല. ആ വ്യവസ്ഥയുടെ വ്യക്തമായ വാചകം അത്തരമൊരു വ്യാഖ്യാനത്തെ വിലക്കുന്നു, മുന്‍കാല പ്രവര്‍ത്തനങ്ങള്‍ മറയ്ക്കുന്നതിനായി ഒരു ശിക്ഷാ നിയമം പ്രാബല്യത്തില്‍ വരുത്തുന്നത് നിയമത്തിലെ നിരോധിത നടപടിയാണെന്ന് ആ വശത്തെക്കുറിച്ചുള്ള അധികാരികള്‍ വ്യക്തമായി സൂചിപ്പിക്കുന്നു. അതിനാല്‍, വകുപ്പ് 52A യുടെ പ്രാരംഭ വാക്യമായ "ആരെങ്കിലും അന്യമാക്കുകയോ വാങ്ങുകയോ കൈവശപ്പെടുത്തുകയോ ചെയ്യുന്നു" എന്ന പ്രയോഗം, വ്യവസ്ഥ നടപ്പിലാക്കിയപ്പോള്‍, മുന്‍‍ കാലങ്ങളില്‍ കൈവശം വെച്ചത് തുടര്‍ന്നും കൈവശം വയ്ക്കുന്നതിന് കാരണമായത് എന്ന് ഉള്‍പ്പെടുത്താനോ വായിക്കാനോ വ്യാഖ്യാനിക്കാനോ കഴിയില്ല. അതായത്, 2013 ലെ ഭേദഗതി പ്രാബല്യത്തില്‍ വന്ന സമയത്ത് വഖഫ് സ്വത്തുക്കളുടെ പാട്ടക്കാലാവധി കഴിഞ്ഞതും വാടകക്കാരനോ പാട്ടക്കാരനോ ഭൗതിക ഉടമസ്ഥതയിലായിരുന്നതും കുടിയൊഴിപ്പിക്കലിനായി സിവില്‍ നടപടികള്‍ നേരിടുന്നതുമായ കേസുകള്‍‍സെക്ഷന്‍ 52 എയില്‍ ഉള്‍പ്പെടില്ല.

23. 27.10.2020 ലെ ഉത്തരവിലൂടെ, റിവിഷന്‍‍ പെറ്റീഷന്‍‍ അനുവദിച്ച്, വാടകക്കാരനെ കുടിയൊഴിപ്പിക്കുന്നത് റദ്ദാക്കിയ കേരള ഹൈക്കോടതി പ്രതിഭാഗത്തിന്റെ സിഇഒയുടെ ഉത്തരവ് റദ്ദാക്കി എന്നത് രേഖാമൂലമുള്ള കാര്യമാണ്.15 വാടകക്കാരന്‍ കൈയേറ്റക്കാരനാണെന്ന കണ്ടെത്തല്‍

15. CRP (Wakf) ‍ നമ്പര് 150/2016. ഹൈക്കോടതി റദ്ദാക്കി. ഇനിപ്പറയുന്ന നിര്‍ദ്ദേശങ്ങളോടെ മുഴുവന്‍ വിഷയവും വഖഫ് ട്രിബ്യൂണലിന് വീണ്ടും പരിഗണിക്കുന്നതിനായി അയച്ചു: "മമ്മു ഹാജി ഉണ്ടാക്കിയ സ്ഥാപനം വഖഫ് ആണെന്ന് കണ്ടെത്തിയാല്‍, വാടക അവസാനിപ്പിക്കാന്‍ മാനേജ്മെന്റിലെ വ്യക്തിക്ക് അധികാരമുണ്ടായിരിക്കും, കൂടാതെ വാടക അവസാനിപ്പിച്ച ശേഷം കൈയേറ്റക്കാരനായി കണക്കാക്കപ്പെടുന്ന ഒരു വാടകക്കാരനെ ഒഴിപ്പിക്കുന്നതിന് വഖഫ് നിയമപ്രകാരം നടപടികള്‍ സ്വീകരിക്കാന്‍ അര്‍ ഹതയുണ്ട്. ഇരു കക്ഷികളുടെയും വാദങ്ങളുടെ മേന്മ നിരീക്ഷിച്ചിട്ടില്ലെന്ന് ഞങ്ങള്‍ വ്യക്തമാക്കുന്നു. ഒ.എസ് നമ്പര്‍ 22/2012 ല്‍ ഈ പ്രശ്നങ്ങള്‍ പരിഗണിക്കേണ്ടതുണ്ട്."

24. മേര്‍പ്പറഞ്ഞ ചര്‍ച്ച കണക്കിലെടുക്കുമ്പോള്‍, അപവദിത വിധിന്യായം നിലനിര്‍ത്താന്‍ കഴിയില്ല; ആയത് ഇതിനാല്‍ റദ്ദാക്കുന്നു. ചെലവ് സംബന്ധിച്ച ഉത്തരവില്ലാതെ അപ്പീല്‍ അനുവദിക്കുന്നു ................................................ J. [എസ്. രവീന്ദ്ര ഭട്ട്] .............................................. J. [ദീപാങ്കര്‍ ദത്ത] ന്യൂഡല്‍ഹി; ഏപ്രില്‍ 28, 2023. ബാദ്ധ്യതാ നിരാകരണം: പ്രാദേശിക ഭാഷയില്‍ വിവര്‍ത്തനം ചെയ്ത വിധിന്യായം വ്യവഹാരിയുടെ ഭാഷയില്‍ മനസ്സിലാക്കുന്നതിനുള്ള നിയന്ത്രിത ഉപയോഗത്തെ ഉദ്ദേശിച്ചിട്ടുള്ളതാണ്; മറ്റേതെങ്കിലും ആവശ്യങ്ങള്‍ക്കായി അത് ഉപയോഗിക്കാവുന്നതല്ല. എല്ലാവിധ പ്രായോഗികവും ഔദ്യോഗികവുമായ ആവശ്യങ്ങള്‍ക്ക് വിധിന്യായങ്ങളുടെ ഇംഗ്ലീഷ് പതിപ്പാണ് ആധികാരികം, അത് എല്ലാ ആവശ്യങ്ങളും നടപ്പാക്കുന്നതിനും നടപ്പിലാക്കുന്നതിനും ആധികാരികമായി തുടരുകയും ചെയ്യുന്നതാണ്.