Full Text
ക്രിമിനല്‍ അപ്പീല്‍ അധികാരിത
ക്രിമിനല്‍ അപ്പീല്‍ നമ്പര്‍ 1751/2023
(സ്പെഷ്യല്‍ ലീവ് പെറ്റീഷന്‍ (ക്രിമിനല്‍)നമ്പര്‍ 2161/ 2023 ല്‍ നിന്ന് ആവിര്‍ഭവിച്ചത്)
അബ്ദുള്‍ അന്‍സാര്‍ ........ അപ്പീല്‍ വാദി
കേരള സംസ്ഥാനം ........ എതിര്‍കക്ഷികള്‍
വിധിന്യായം
അഭയ് എസ്. ഒാഖ, J.
JUDGMENT
1. അപ്പീല്‍ നല്‍കുവാനുള്ള അപേക്ഷ അനുവദിച്ചു.
2. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ (ഐപിസി) സെക്ഷന്‍ 308 പ്രകാരം ശിക്ഷിക്കാവുന്ന കുറ്റത്തിന് അപ്പീല്‍ വാദിയുടെ ശിക്ഷ നിലനിര്‍ത്താന്‍ കഴിയുമോ എന്നതാണ് ഈ അപ്പീലില്‍ ഉയരുന്ന ചോദ്യം. പ്രസക്തമായ വസ്തുതകള്‍
3. നിലവിലെ അപ്പീല്‍ വാദിയാണ് രണ്ടാം പ്രതി. ഒന്നാം പ്രതി സറ്റേജ് ക്യാരെജ് ബസ് ഡ്രൈവര്‍ ആയിരുന്നു. അപ്പീല്‍ വാദിയായ രണ്ടാം പ്രതി കണ്ടക്ടറും, മൂന്നാം പ്രതി ക്ളീനറുമായിരുന്നു. ഒന്നാം സാക്ഷി ജോസിയ (പരിക്കേറ്റ) പ്രസ്തുത കാലയളവില്‍ 8ാം ക്ളാസ്സില്‍ പഠിക്കുകയായിരുന്നു. ജോസിയയും, 7ാം സാക്ഷിയായ ഇളയ സഹോദരി ജൊവാനും സ്കൂളില്‍ പോകുന്നതിനായി കരിതമ്പ് ബസ് കാത്തുനില്പ്പു കേന്ദ്രത്തില്‍ ബസ് കാത്ത് നില്ക്കുകയായിരുന്നു. പ്രോസിക്യൂഷന്‍ കേസ് പ്രകാരം, ബസ് ഈ ബസ് കാത്തുനില്പ്പു കേന്ദ്രത്തില്‍ എത്തിയപ്പോള്‍, 7ാം സാക്ഷി ജോവന്‍ മറ്റ് രണ്ട് പെണ്‍കുട്ടികളെ പിന്തുടര്‍ന്ന് ബസില്‍ കയറി. ബസില്‍ കയറാന്‍ തിരക്കുണ്ടായിരുന്നു. ഒന്നാം സാക്ഷി ജോസിയ തന്റെ ഒരു കാല്‍ ബസിന്റെ ഫുട്ബോര്‍ഡില്‍ വച്ച് ബസില്‍ കയറാന്‍ ശ്രമിച്ചപ്പോള്‍, ബസിന്‍ റെ ഫുട്ബോര്‍ഡില്‍ നില്‍ക്കുകയായിരുന്ന മൂന്നാം പ്രതി കൈകള്‍ കൊണ്ട് അവളെ താഴേക്ക് തള്ളി. റോഡില്‍ വീണ പെണ്‍കുട്ടി ബസിന്റെ ഇടതുവശത്തെ പിന്‍ചക്രത്തിനടിയില്‍ പെട്ടു. ഇടുപ്പിലെ ഒടിവുകള്‍ ഉള്‍പ്പെടെ പെണ്‍കുട്ടിക്ക് ഗുരുതരമായ പരിക്കുകള്‍ സംഭവിച്ചു. ഒന്നാം സാക്ഷി ബസില്‍ കയറാന്‍ കാത്തുനില്‍ക്കാതെ അപ്പീല്‍ വാദി മണി മുഴക്കിയതിന്റെ ഫലമായി ഒന്നാം നമ്പര്‍ പ്രതി ബസ് സ്റ്റാര്‍ട്ട് ചെയ്തുവെന്നാണ് അപ്പീല്‍ വാദിക്കാരനെതിരായ ആരോപണം. ഇന്ത്യന്‍ ശിക്ഷാ നിയമം 34ാം വകുപ്പ് r/w 279, 308 വകുപ്പുകള്‍ പ്രകാരം ശിക്ഷാര്‍ഹമായ കുറ്റങ്ങളാണ് പ്രോസിക്യൂഷന്‍ ചുമത്തിയത്. 1,[7] സാക്ഷികള്‍ക്ക് പുറമെ അധ്യാപികയായ 2ാം സാക്ഷി സിസ്റ്റര്‍ എല്‍സമ്മയും ഒരു പ്രധാന സാക്ഷിയായിരുന്നു. 1,[7] സാക്ഷികള്‍ പഠിക്കുന്ന അതേ സ്കൂളില്‍ അവര്‍ അദ്ധ്യാപികയായിരുന്നു. സംഭവം നടക്കുമ്പോള്‍ അവര്‍ അതേ ബസ് സ്റ്റോപ്പില്‍ നില്‍ ക്കുകയായിരുന്നു, അതിനാല്‍ അവര്‍ സംഭവത്തിന്റെ ദൃക്സാക്ഷിയാണ്.
4. ഒന്നാം പ്രതി ഡ്രൈവറെ അഡീഷണല്‍ സെഷന്‍സ് ജഡ്ജി വെറുതെ വിട്ടു. എന്നിരുന്നാലും, ഇന്ത്യന്‍ ശിക്ഷാ നിയമം 308, r/w 34 എന്നീ വകുപ്പൂകള്‍ പ്രകാരം ശിക്ഷാര്‍ഹമായ കുറ്റത്തിന് അദ്ദേഹം അപ്പീല്‍ വാദിയെയും 3ാം സാക്ഷിയെയും ശിക്ഷിച്ചു. ഇരുവര്‍ക്കും നാലുവര്‍ഷം കഠിന തടവും 5,000 രൂപ വീതം പിഴയും അദ്ദേഹം വിധിച്ചു. പിഴ അടയ്ക്കാത്ത പക്ഷം ആറ് മാസത്തെ കഠിന തടവ് ശിക്ഷയും വിധിച്ചു. പിഴത്തുകയില്‍ നിന്ന് 7,500/- രൂപ കുറ്റകൃത്യത്തിനിരയായ ആള്‍ക്ക് നല്‍കാന്‍ ഉത്തരവിട്ടു. അപവദിത വിധിന്യായത്തിലൂടെ അപ്പീല്‍ വാദിയും മൂന്നാം പ്രതിയും നല്കിയ അപ്പീല്‍ തീരുമാനിക്കപ്പെട്ടു. ഹൈക്കോടതി 3ാം പ്രതിയെ കുറ്റവിമുക്തനാക്കി. ഇന്ത്യന്‍ ശിക്ഷാ നിയമം 308ാം വകുപ്പ് പ്രകാരം അപ്പീല്‍ വാദി ശിക്ഷിക്കപ്പെട്ടതായി സ്ഥിരീകരിക്കുകയും, 50,000/- രൂപ പിഴ അടയ്ക്കാന്‍ നിര്‍ദ്ദേശിച്ചുകൊണ്ട് ശിക്ഷ ഒരു വര്‍ഷമായി കുറക്കുകയും ചെയ്തു. സംഭവം 2005 നടന്നതാണെന്നും സംഭവ തീയതി മുതല്‍ 17 വര്‍ഷ കാലയളവ് കടന്ന് പോയെന്നും ഹൈക്കോടതി നിരീക്ഷിച്ചു. എതിര്‍ സമര്‍പ്പണങ്ങള്‍
5. മനഃപൂര്‍വ്വം അല്ലാത്ത നരഹത്യ തെളിവ് അടിസ്ഥാനത്തില്‍ സ്ഥാപിച്ചിട്ടില്ലെന്ന് അപ്പീല്‍ വാദിക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ വാദിച്ചു. 3ാം പ്രതി ക്ലീനര്‍ ബസിന്റെ ഫുട്ബോര്‍ഡില്‍ നില്‍ക്കുകയായിരുന്നു എന്ന് അദ്ദേഹം സമര്‍പ്പിച്ചു. പി. ഡബ്ല്യു. 1 ബസില്‍ കയറാന്‍ ശ്രമിക്കുമ്പോള്‍ അവളെ സഹായിച്ചില്ല എന്ന് മാത്രമല്ല ബസില്‍ നിന്ന് പുറത്തേക്ക് തള്ളുകയും ചെയ്തു എന്നതാണ് പ്രസ്തുത വ്യക്തിക്കെതിരായ ആരോപണം എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വാഹനം സ്റ്റാര്‍ട്ട് ചെയ്യാന്‍ ഡ്രൈവര്‍ക്ക് സൂചന നല്‍കിക്കൊണ്ട് അയാള്‍ മണി മുഴക്കിയെന്നും തല്‍ഫലമായി ഒന്നാം നമ്പര്‍ പ്രതി ബസ് സ്റ്റാര്‍ട്ട് ചെയ്യുകയും 1ാം സാക്ഷി താഴെ വീഴുകയും ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തുവെന്നും മാത്രമാണ് അപ്പീല്‍ വാദിക്കെതിരായ ആരോപണമെന്നും അദ്ദേഹം പറഞ്ഞു. മൂന്നാം സാക്ഷിയെ ഹൈക്കോടതി കുറ്റവിമുക്തനാക്കിയിരിക്കുന്നതിനാല്‍ അപ്പീല്‍ വാദിയുടെ ശിക്ഷ നിലനിര്‍ ത്താന്‍ കഴിയില്ല എന്ന് അദ്ദേഹം സമര്‍പ്പിച്ചു. 2005 ഓഗസ്റ്റ് 18 നാണ് സംഭവം നടന്നതെന്നും ആയതിന് പതിനേഴര വര്‍ഷത്തിലേറെ പഴക്കമുണ്ടെന്നും അദ്ദേഹം പറഞ്ഞു. അപ്പീല്‍ വാദി 36 ദിവസം തടവ് അനുഭവിക്കുകയും ചെയ്തു. അദ്ദേഹം മുഴുവന്‍ സമയവും ജാമ്യത്തിലായിരുന്നു.
6. ബസ് സ്റ്റോപ്പില്‍ എല്ലാ യാത്രക്കാരും സുരക്ഷിതമായി ബസില്‍ കയറുന്നുവെന്ന് ഉറപ്പാക്കേണ്ടത് ഒരു കണ്ടക്ടര്‍ എന്ന നിലയില്‍ അപ്പീല്‍ വാദിയുടെ കടമയാണെന്നും കൂടാതെ ബസിന്റെ വാതില്‍ അടയ്ക്കുകയും അതിനുശേഷം ബസ് സ്റ്റാര്‍ട്ട് ചെയ്യാന്‍ ഡ്രൈവര്‍ക്ക് സിഗ്നല്‍ നല്‍ കുന്നതിന് മണി അടിക്കുകയും ചെയ്യുക എന്നതാണ് അപ്പീല്‍ വാദിയുടെ കടമയെന്നും എതിര്‍കക്ഷിയായ സംസ്ഥാനത്തിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. ബസ് സ്റ്റോപ്പില്‍ നിരവധി വിദ്യാര്‍ത്ഥികള്‍ അവരുടെ സ്കൂളുകളില്‍ എത്താന്‍ ബസില്‍ കയറാന്‍ കാത്തിരിക്കുകയാണെന്ന് അപ്പീല്‍ വാദിക്ക് അറിയാമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. അതിനാല്‍, മുന്‍കരുതലുകള്‍ എടുക്കാതെ മണി മുഴക്കുന്ന പ്രവൃത്തി, ബസില്‍ കയറാന്‍ ശ്രമിക്കുന്ന ഒരു യാത്രക്കാരന്റെ മരണത്തിന് കാരണമാകുമെന്ന് അദ്ദേഹത്തിന് അറിവുള്ളതായി അനുമാനിക്കാം. ഒന്നാം സാക്ഷിക്ക് സംഭവിച്ച പരിക്കുകള്‍ അദ്ദേഹം ചൂണ്ടിക്കാട്ടി. പരിക്കുകള്‍ വളരെ ഗുരുതരമാണെന്നും എന്നാല്‍ ഭാഗ്യവശാല്‍ ഒന്നാം സാക്ഷി രക്ഷപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. അതിനാല്‍, സെക്ഷന്‍ 308 പ്രകാരമുള്ള കുറ്റകൃത്യം സ്ഥാപിക്കപ്പെട്ടുവെന്ന് അദ്ദേഹം സമര്‍പ്പിക്കുന്നു. കോടതിയുടെ കാഴ്ചപ്പാട്
7. ഒന്നാം സാക്ഷിയുടെ തെളിവുകള്‍ ഞങ്ങള്‍ പരിശോധിച്ചു. എക്സാമിനേഷന്‍ ഇന്‍ ചീഫിലെ (മുഖ്യവിചാരണ) ടിയാളുടെ മൊഴി ഇപ്രകാരമാണ്ഃ “ "ജോവനും ( 7ാം സാക്ഷി, എന്റെ സഹോദരി) ഞാനും സ്കൂളില്‍ പോകുന്നതിനായി കരിത്തമ്പ് ബസ് സ്റ്റോപ്പില്‍ കാത്തിരിക്കുകയായിരുന്നു. പൊന്‍മാങ്കല്‍ എന്ന ബസ് വന്നിരുന്നു. ആ ബസ്സില്‍ നല്ല തിരക്കായിരുന്നതിനാല്‍ അടുത്ത ബസില്‍ കയറാമെന്ന് ഞാന്‍ ജോവാനോട് പറഞ്ഞു. തനിക്കു സ്പെഷല്‍ ക്ലാസ്സ് ഉണ്ടെന്നും അതിനാല്‍ നമ്മള്‍ ഈ ബസ്സില്‍ കയറുമെന്ന് ജോവാന്‍. ഞങ്ങള്‍ വരിയായി നിന്നാണ് ബസ്സില്‍ കയറുന്നത്. ജോവാന്‍ ബസ്സില്‍ കയറി. ജോവന്റെ യാത്രാകൂലി എന്റെ കൈവശമായിരുന്നു. ജോവാന്‍ ഏഴാം ക്ളാസ്സില്‍ പഠിക്കുകയായിരുന്നു. ജോവാന്‍ കയറിയതിനു ശേഷം 2 മുതിര്‍ ന്ന പെണ്കുട്ടികള്‍ ബസ്സില്‍ കയറി. ക്ളീനര്‍ ബസ്സിനകത്തു നില്ക്കുകയായിരുന്നു. ഞാന്‍ എന്റെ ഒരു ക ാല്‍ ബസ്സിനകത്തു വച്ച് കൊണ്ട് ബസ്സില്‍ കയറി. അപ്പോഴേക്കും ബസ് നീങ്ങി. എന്നെ പിടിക്കാന്‍ ഞാന്‍ ക്ലീനറോട് ആവശ്യപ്പെട്ടു. ക്ലീനര്‍ എന്നെ പിടിക്കാന്‍ വന്നുവെങ്കിലും പിടിക്കാന്‍ കഴിഞ്ഞില്ല. അപ്പോഴേക്കും ഞാന്‍ തെറിച്ചു പുറത്തേക്ക് വീഴുകയും ചെയ്തു. ഞാന്‍ ബസ്സിനടിയില്‍ വീണു. ഞാന്‍ അബോധാവസ്ഥയിലായിരുന്നു. (ഊന്നല്‍ നല്‍ കിയിരിക്കുന്നു)
8. തന്റെ ഇളയ സഹോദരി (7ാം സാക്ഷി) ബസില്‍ കയറിയിരുന്നില്ലെങ്കില്‍ താന്‍ ബസില്‍ കയറുമായിരുന്നില്ലെന്ന് എതിര്‍ വിസ്താരത്തില്‍ ഒന്നാം സാക്ഷി പ്രസ്താവിച്ചു. സഹോദരിയുടെ യാത്രാകൂലി തന്റെ കൈവശമായിരുന്നതിനാല്‍ ഒന്നാം സാക്ഷി ബസ്സില്‍ കയറാന്‍ ശ്രമിച്ചു. സംഭവ സമയത്ത് 2ാം സാക്ഷി സിസ്റ്റര്‍ എല്‍സമ്മ അതേ ബസ് സ്റ്റോപ്പില്‍ നില്‍ക്കുകയായിരുന്നു. തന്റെ സ്കൂളിലെ ചില വിദ്യാര്‍ത്ഥികള്‍ ബസില്‍ കയറിയെങ്കിലും തിരക്കേറിയതിനാല്‍ ബസില്‍ കയറേണ്ടെന്ന് തീരുമാനിച്ചതായി അവര്‍ പറഞ്ഞു. ഒന്നാം സാക്ഷി ബസില്‍ കയറാന്‍ ശ്രമിക്കുന്നതിനിടയില്‍, മണി മുഴങ്ങുകയും ബസ് നീങ്ങാന്‍ തുടങ്ങുകയും അതിന്റെ ഫലമായി ടിയാള്‍ ഫുട്ബോര്‍ഡില്‍ നിന്ന് താഴേക്ക് വീഴുകയും ചെയ്തതായി അവര്‍ പറഞ്ഞു. 7ാം സാക്ഷി ഭാഗികമായി പ്രോസിക്യൂഷനെ പിന്തുണച്ചില്ല. ഒന്നാം സാക്ഷി മറ്റൊരു ബസ്സില്‍ കയറാമെന്ന് നിര്‍ ദ്ദേശിച്ചതായി 7ാം സാക്ഷി മൊഴി നല്കി. എന്നിരുന്നാലും, സ്പെഷല്‍ ക്ലാസ്സ് ഉള്ളതിനാല്‍ അതെ ബസ്സില്‍ കയറണമെന്ന് ടിയാള്‍ നിര്‍ ബന്ധിക്കുകയായിരുന്നു. ഒന്നാം സാക്ഷി ബസില്‍ കയറാന്‍ ശ്രമിക്കുമ്പോള്‍ കണ്ടക്ടര്‍ മണി മുഴക്കിയതായി അവര്‍ പറഞ്ഞു.
9. 1988 ലെ മോട്ടോര്‍ വെഹിക്കിള്‍ ആക്ട് പ്രകാരം രൂപീകരിച്ച 1989 ലെ കേരള മോട്ടോര്‍ വെഹിക്കിള്‍ നിയമങ്ങളെ (ചുരുക്കത്തില്‍, "കേരള നിയമങ്ങള്‍") പ്രോസിക്യൂഷന്‍ ആശ്രയിച്ചു. ചട്ടം 89 പ്രകാരം, കണ്ടക്ടര്‍മാരുടെ പെരുമാറ്റം, ചുമതലകള്‍, പ്രവര്‍ത്തനങ്ങള്‍ എന്നിവ നിശ്ചയിച്ചിട്ടുണ്ട്. പ്രോസിക്യൂഷന്‍ ആശ്രയിക്കുന്ന റൂള്‍ 89-ലെ ക്ലോസ് (ഒ) അനുസരിച്ച്, മറ്റേതെങ്കിലും വാഹനത്തില്‍ കയറുന്നവരെയും കയറാന്‍ തയ്യാറെടുക്കുന്നവരെയും തടസ്സപ്പെടുത്താതിരിക്കേണ്ടത് കണ്ടക്ടറുടെ കടമയാണ്. ഈ കേസില്‍ ക്ലോസ് (ഒ) ബാധകമല്ല എന്നത് വ്യക്തമാണ്.
10. രണ്ടാം സാക്ഷി സിസ്റ്റര്‍ എല്‍സമ്മയുടെ തെളിവില്‍ നിന്നും ബസ് പൂര്‍ ണ്ണമായും നിറഞ്ഞിരുന്നുവെന്നും അതിനാല്‍ അവര്‍ അതില്‍ കയറിയിട്ടില്ലെന്നും വ്യക്തമാണ്. ബസ്സില്‍ നിറയെ ആളുകള്‍ ഉണ്ടായിരുന്നതായി ഒന്നാം സാക്ഷിയും പറഞ്ഞിട്ടുണ്ട്. ടിയാള്‍ പറഞ്ഞതനുസരിച്ച്, 7ാം സാക്ഷിക്ക് ഒരു സ്പെഷ്യല്‍ ക്ലാസ്സില്‍ പങ്കെടുക്കേണ്ടതിനാല്‍, 7ാം സാക്ഷി ബസില്‍ കയറി. 7ാം സാക്ഷിയുടെ ബസ് ടിക്കറ്റ് ഒന്നാം സാക്ഷിയുടെ പക്കല്‍ ഉണ്ടായിരുന്നതിനാല്‍ ഒന്നാം സാക്ഷി ബസില്‍ കയറാന്‍ ശ്രമിച്ചു. ഒന്നാം സാക്ഷി ബസില്‍ കയറാന്‍ ശ്രമിക്കുമ്പോള്‍ മണി മുഴങ്ങിയതായി രണ്ടാം സാക്ഷിയും 7ാം സാക്ഷിയും പറഞ്ഞു. അവരുടെ എതിര്‍ വിസ്താരം പരിശോധിച്ച ശേഷം, പറഞ്ഞ മൊഴി അവിശ്വസിക്കാന്‍ ഒരു കാരണവുമില്ലെന്ന് ഞങ്ങള്‍ കണ്ടെത്തുന്നു. അപ്രകാരം ഒന്നാം സാക്ഷി ബസില്‍ കയറുന്നതിന് മുമ്പുതന്നെ ബസ് സ്റ്റാര്‍ട്ട് ചെയ്യാന്‍ അപ്പീല്‍ വാദി ഡ്രൈവര്‍ക്ക് സിഗ്നല്‍ നല്‍കി.
11. 308ം വകുപ്പ് പ്രകാരം മനഃപൂര്‍വ്വം അല്ലാത്ത നരഹത്യ നടത്താന്‍ ശ്രമിക്കുന്നത് കുറ്റകരമാണ്. അതിനാല്‍, കുറ്റകരമായ നരഹത്യ നടത്താന്‍ അപ്പീല്‍ വാദിയുടെ ഭാഗത്ത് നിന്ന് എന്തെങ്കിലും ശ്രമം നടന്നിട്ടുണ്ടോ എന്ന് ഞങ്ങള്‍ പരിശോധിക്കേണ്ടതുണ്ട്.
12. ഒന്നാം സാക്ഷിയുടെ മരണത്തിന് കാരണമാകുന്നതിനോ ടിയാളുടെ മരണത്തിന് കാരണമായേക്കാവുന്ന ദേഹോപദ്രവം ഏല്‍പ്പിക്കാനോ അപ്പീല്‍ വാദിക്ക് എന്തെങ്കിലും ഉദ്ദേശ്യമുണ്ടായിരുന്നുവെന്നത് പ്രോസിക്യൂഷന്‍ കേസ് അല്ല. മണിയടിക്കുന്ന നടപടി മൂലം മരണം സംഭവിക്കാന്‍ സാധ്യതയുണ്ടെന്ന് അപ്പീല്‍വാദിക്ക് അറിവുണ്ടായിരുന്നോ എന്നതാണ് ചോദ്യം. മണിയടിക്കുമ്പോള്‍ തന്റെ പ്രവൃത്തി ഒന്നാം സാക്ഷിയുടെ മരണത്തിന് കാരണമാകുമെന്ന് പരാതിക്കാരന് അറിവുണ്ടായിരുന്നുവെന്ന് പറയാനാവില്ല. ബസില്‍ നല്ല തിരക്കായിരുന്നു. ക്ളീനര്‍ ഫൂട്ട് ബോര്‍ഡിനടുത്ത് നില്ക്കുകയായിരുന്നു. അതിനാല്‍, ഐ.പി.സി 299-ാം വകുപ്പ് അനുശാസിക്കുന്ന ഉദ്ദേശ്യത്തിന്റെയും അറിവിന്റെയും അഭാവത്തില്‍, മനഃപൂര്‍ വ്വം അല്ലാത്ത നരഹത്യ നിര്‍ണ്ണയിക്കപ്പെട്ടിട്ടില്ല. അപ്പീല്‍വാദിയുടെ പ്രവൃത്തി ഒന്നാം സാക്ഷിയുടെ മരണത്തിലേക്ക് നയിച്ചിരുന്നെങ്കില്‍, അയാള്‍ കൊലപാതകത്തിന് തുല്യമല്ലാത്ത, മനഃപൂര്‍വമല്ലാത്ത നരഹത്യയ്ക്ക് കുറ്റക്കാരനാകുമെന്ന കേസല്ല ഇത്.
13. 1973 ലെ ക്രിമിനല്‍ നടപടിക്രമം(ചുരുക്കത്തില്‍, "സിആര്‍പിസി") 222ാം വകുപ്പിലെ ഉപവിഭാഗം (2) ല്‍ ഉള്‍പ്പെടുത്തിയിട്ടുള്ള തത്വങ്ങള്‍ പ്രയോഗിക്കുന്നതിലൂടെ, അപ്പീല്‍ വാദി താന്‍ വിചാരണ ചെയ്യപ്പെടുന്ന കുറ്റവുമായി താരതമ്യപ്പെടുത്തുമ്പോള്‍ ചെറിയ കുറ്റകൃത്യമായ മറ്റേതെങ്കിലും കുറ്റകൃത്യം ചെയ്തിട്ടുണ്ടോ എന്ന് കോടതിക്ക് പരിഗണിക്കാന്‍ കഴിയും.
14. ഇനി നമുക്ക് ഐ.പി.സിയുടെ 338 വകുപ്പു നോക്കാം, അത് ഇപ്രകാരമാണ്ഃ
പ്പിക്കുന്നയാള്‍ക്ക്, ഒന്നുകില്‍ രണ്ട് വര്‍ഷം വരെ നീണ്ടുനില്‍ക്കുന്ന തടവോ പിഴയോ ശിക്ഷ ലഭിക്കും, പിഴ ആയിരം രൂപ വരെ നീളാം, അല്ലെങ്കില്‍ രണ്ടും കൂടി." പ്രസ്തുത സമയത്ത് ബസ്സില്‍ നല്ല തിരക്കുണ്ടായിരുന്നു. ബസ് സ്റ്റോപ്പില്‍ നിരവധി യാത്രക്കാര്‍ കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. അതിനാല്‍, യാത്രക്കാരെ പരിപാലിക്കേണ്ടത് ഒരു കണ്ടക്ടര്‍ എന്ന നിലയില്‍ അപ്പീല്‍ വാദിയുടെ കടമയായിരുന്നു. അതിനാല്‍ മണി അടിച്ച് ബസ് സ്റ്റാര്‍ട്ട് ചെയ്യാന്‍ ഡ്രൈവര്‍ക്ക് സിഗ്നല്‍ നല്‍കുന്നതിനുമുമ്പ്, എല്ലാ യാത്രക്കാരും സുരക്ഷിതമായി ബസില്‍ കയറിയിട്ടുണ്ടോ എന്ന് അദ്ദേഹം പരിശോധിക്കേണ്ടതായിരുന്നു. ബസിന്റെ വാതിലിനു സമീപം നില്‍ ക്കുകയായിരുന്ന മൂന്നാം പ്രതിയായ ക്ലീനറില്‍ നിന്ന് അദ്ദേഹത്തിന് ഇത് ഉറപ്പ് വരുത്താമായിരുന്നു. എന്നിരുന്നാലും, താന്‍ എടുക്കാന്‍ ബാധ്യസ്ഥനായ ആ മുന്‍കരുതലും അദ്ദേഹം സ്വീകരിച്ചില്ല. അതിനാല്‍, ജാഗ്രത പാലിക്കാനുള്ള തന്‍റെ കടമ നിര്‍വഹിക്കാത്ത അപ്പീല്‍ വാദി അശ്രദ്ധമായും അലക്ഷ്യമായും പ്രവര്‍ത്തിച്ചു. പ്രസ്തുത ബസ് സ്റ്റോപ്പില്‍, ധാരാളം വിദ്യാര്‍ത്ഥികള്‍ അവരുടെ സ്കൂളിലേക്ക് പോകാന്‍ ബസ് കാത്തിരിക്കുകയാണെന്ന് അപ്പീല്‍ വാദിക്ക് അറിയാമായിരുന്നു, അതിനാല്‍ ഡ്രൈവര്‍ക്ക് സിഗ്നല്‍ നല്‍കുന്നതിനുമുമ്പ് എല്ലാ യാത്രക്കാരും ബസില്‍ കയറിയിരുന്നോ എന്ന് അപ്പീല്‍ വാദി പരിശോധിക്കേണ്ടതായിരുന്നു. എന്നാല്‍, ബസില്‍ യാത്രക്കാര്‍ ശരിയാം വണ്ണം കയറിയോ എന്ന് അദ്ദേഹം സ്ഥിരീകരിച്ചിട്ടില്ല. തന്റെ കര്‍ത്തവ്യം നിര്‍വഹിക്കുന്നതില്‍ പരാജയപ്പെട്ടതിനാല്‍, അശ്രദ്ധയായി പ്രവര്‍ത്തിച്ചതില്‍ അയാള്‍ കുറ്റക്കാരനാണ്. വാസ്തവത്തില്‍, ഇത് അദ്ദേഹത്തിന്റെ ഭാഗത്തുനിന്നുള്ള അശ്രദ്ധയാണ്. അപ്പീല്‍ വാദിയുടെ അശ്രദ്ധ മൂലം മനുഷ്യജീവന് അപകടത്തിലായി എന്നതാണ് വസ്തുത. ഇടുപ്പെല്ലിന് ഒടിവുണ്ടായതിനാല്‍ ഒന്നാം സാക്ഷിക്ക് ഗുരുതരമായ പരിക്കുപറ്റി.
15. ഈ സാഹചര്യത്തില്‍, ഐ.പി.സി 338 പ്രകാരം ശിക്ഷാര്‍ഹമായ കുറ്റകൃത്യത്തില്‍ അപ്പീല്‍ വാദി കുറ്റക്കാരനാണെന്ന് ഞങ്ങള്‍ കരുതുന്നു. വിചാരണയ്ക്കിടെ തനിക്കെതിരായ അശ്രദ്ധയുടെ ആരോപണങ്ങള്‍ സംബന്ധിച്ച അപ്പീല്‍ വാദിക്ക് മതിയായ അറിവുണ്ടായിരുന്നതിനാല്‍ അദ്ദേഹത്തിനെതിരെ യാതൊരു മുന്‍വിധിയും ഉണ്ടാകില്ല. അതിനാല്‍ ഐ.പി.സി സെക്ഷന്‍ 338 പ്രകാരം കുറ്റം ചുമത്തുന്നത് ഒഴിവാക്കുന്നത് മാരകമായിരിക്കില്ല. ഐ.പി.സി 338 പ്രകാരം ശിക്ഷാര്‍ഹമായ കുറ്റത്തിന് തടവ് കാലാവധി രണ്ട് വര്‍ഷം വരെ നീട്ടാന്‍ കഴിയും. നേരത്തെ സൂചിപ്പിച്ചതുപോലെ, സംഭവം 2005 ലാണ്. ഇതുവരെ, അപ്പീല്‍ വാദി 36 ദിവസം മാത്രമാണ് ശിക്ഷ അനുഭവിച്ചത്. ഞങ്ങളുടെ വീക്ഷണത്തില്‍, സംഭവം 2005 ല്‍ ആയിരുന്നു എന്നുള്ളതും മറ്റ് വസ്തുതാപരമായ വശങ്ങളും കണക്കിലെടുക്കുമ്പോള്‍, കേസിന്റെ വസ്തുതകളില്‍ ആറ് മാസത്തെ ലളിതമായ തടവ് ശിക്ഷ ഉചിതമായ ശിക്ഷയായിരിക്കും. ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരം 50,000 രൂപ അപ്പീല്‍വാദി കോടതിയില്‍ നിക്ഷേപിച്ചു. 13-ാം വയസ്സില്‍ ഒന്നാം സാക്ഷിക്ക് സംഭവിച്ച ഗുരുതരമായ പരിക്കുകള്‍ പരിഗണിക്കുമ്പോള്‍, ടിയാള്‍ക്ക് മതിയായ നഷ്ടപരിഹാരം നല്‍കണം. 50, 000/- രൂപ പിഴയാണ് ഹൈക്കോടതി വിധിച്ചത് ആയത് നിക്ഷേപിച്ചിട്ടുണ്ട്. ഇതിനകം നിക്ഷേപിച്ച തുകയായ.50,000/- രൂപയ്ക്ക് പുറമേ, Rs.25,000/- അധികം നിക്ഷേപിക്കാന്‍ അപ്പീല്‍ വാദിയോട് ഞങ്ങള്‍ നിര്‍ദ്ദേശിക്കുന്നു.
16. അതിനാല്‍ അപ്പീല്‍ വാദി - 2ാം പ്രതിയെ സംബന്ധിച്ചിടത്തോളം അപവദിത വിധികള്‍ പരിഷ്ക്കരിക്കപ്പെടുന്നു. ഐ.പി.സി 308ാം വകുപ്പിന് പകരം ഐ.പി.സി 338 പ്രകാരം ശിക്ഷാര്‍ഹമായ കുറ്റത്തിനാണ് ടിയാളെ ശിക്ഷിക്കുന്നത്. അപ്പീല്‍ വാദി ആറുമാസത്തെ ലളിതമായ തടവ് അനുഭവിക്കണം. ഇതിനകം അനുഭവിച്ച ജയില്‍വാസ കാലയളവിലേക്ക് സെറ്റ് ഓഫ് അവകാശപ്പെടാന്‍ അദ്ദേഹത്തിന് അര്‍ഹതയുണ്ട്.
17. അപ്പീല്‍ വാദി ആകെ.75,000/- രൂപ അടയ്ക്കണം, അതില്‍.50,000/- രൂപ ഇതിനകം നിക്ഷേപിച്ചിട്ടുണ്ട്. പ്രസ്തുത തുകയില്‍ നിന്ന്, 45,000/- രൂപ ഇരയ്ക്ക് / ഒന്നാം സാക്ഷിക്ക് നഷ്ടപരിഹാരമായി നല്‍കും. ബാക്കി തുക, 5,000 രൂപ, സംസ്ഥാന സര്‍ക്കാരിലേക്ക് പോകും. ഇന്ന് മുതല്‍ രണ്ട് മാസത്തിനുള്ളില്‍ വിചാരണ കോടതിയില്‍ നിക്ഷേപമായി 25,000 രൂപ അധിക തുക അടയ് ക്കാനാണ് അപ്പീല്‍ വാദിയോട് നിര്‍ദ്ദേശിച്ചിരിക്കുന്നത്. പ്രസ്തുത തുക ഒന്നാം സാക്ഷിക്ക് നഷ്ടപരിഹാരമായി നല്‍കുകയും ചെയ്യും. പ്രസ്തുത തുക അടയ്ക്കുന്നതില്‍ വീഴ്ച വരുത്തിയാല്‍, അപ്പീല്‍ വാദി ഒരു മാസത്തെ സാധാരണ തടവ് അനുഭവിക്കണം. അതനുസരിച്ച്, മേല്‍പ്പറഞ്ഞ വ്യവസ്ഥകളില്‍ അപ്പീല്‍ ഭാഗികമായി അനുവദനീയമാണ്. ബാക്കിയുള്ള ശിക്ഷ അനുഭവിക്കുന്നതിനായി ടിയാളെ ജയിലിലേക്ക് അയയ്ക്കാന്‍ വിചാരണ കോടതിയെ പ്രാപ്തമാക്കുന്നതിന് ഇന്ന് മുതല്‍ നാലാഴ്ചയ്ക്കുള്ളില്‍ വിചാരണ കോടതിയില്‍ കീഴടങ്ങാന്‍ കോടതി അപ്പീല്‍ വാദിയോട് നിര്‍ദ്ദേശിക്കുന്നു. ഈ വിധിന്യായതിന്റെ ഒരു പകര്‍പ്പ് വിചാരണക്കോടതിക്ക് കൈമാറേണ്ടതാണ്...............................................J (അഭയ് എസ്. ഒാഖ)..............................................J (രാജേഷ് ബിന്‍ഡല്‍) ന്യൂഡല്‍ഹി; 2023 ജൂലൈ, 5. ബാദ്ധ്യതാ നിരാകരണം: പ്രാദേശിക ഭാഷയില്‍ വിവര്‍ത്തനം ചെയ്ത വിധിന്യായം വ്യവഹാരിയുടെ ഭാഷയില്‍ മനസ്സിലാക്കുന്നതിനുള്ള നിയന്ത്രിത ഉപയോഗത്തെ ഉദ്ദേശിച്ചിട്ടുള്ളതാണ്; മറ്റേതെങ്കിലും ആവശ്യങ്ങള്‍ക്കായി അത് ഉപയോഗിക്കാവുന്നതല്ല. എല്ലാവിധ പ്രായോഗികവും ഔദ്യോഗികവുമായ ആവശ്യങ്ങള്‍ക്ക് വിധിന്യായങ്ങളുടെ ഇംഗ്ലീഷ് പതിപ്പാണ് ആധികാരികം, അത് എല്ലാ ആവശ്യങ്ങളും നടപ്പാക്കുന്നതിനും നടപ്പിലാക്കുന്നതിനും ആധികാരികമായി തുടരുകയും ചെയ്യുന്നതാണ്.